വ്യാജമദ്യം: ബിവറേജസ് ജീവനക്കാരൻ ഉള്‍പ്പെടെ നാലുപേർ പിടിയിൽ
Tuesday, January 24, 2023 10:23 PM IST
രാജകുമാരി: ബിവറേജസ് ഔട്‌ലെറ്റില്‍നിന്നാണെന്നു തെറ്റിദ്ധരിപ്പിച്ചു വ്യാജമദ്യം വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ ബിവറേജസ് ജീവനക്കാരനുള്‍പ്പെടെ നാലുപേരെ ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തു. പൂപ്പാറ ബിവറേജസ് ഔട്‌ലെറ്റിലെ ജീവനക്കാരനായ തിരുവനന്തപുരം കോലിയക്കോട് താരകം ഉല്ലാസ നഗറില്‍ ബിനു (50), ബന്ധു പോത്തന്‍കോട് പുത്തന്‍വീട്ടില്‍ ബിജു (40), ഇടുക്കി കഞ്ഞിക്കുഴി തള്ളക്കാനം തോട്ടുപുറത്ത് ബിനു (53), മകന്‍ എബിന്‍ (22) എന്നിവരെയാണു ശാന്തന്‍പാറ സിഐ മനോജ് കുമാറിന്‍റെ നേതൃത്വത്തിൽ പൂപ്പാറ തലക്കുളത്തിനു സമീപത്തുനിന്നു അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച ജീപ്പില്‍നിന്നു 35 ലിറ്റര്‍ വരുന്ന 70 കുപ്പി വ്യാജമദ്യവും കണ്ടെടുത്തു.
ബിവറേജസ് ഔട്‌ലെറ്റില്‍നിന്നു വിലകുറഞ്ഞ മദ്യം വാങ്ങി പുറത്തു ചില്ലറവില്പന നടത്തുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു വില്‍ക്കാനായി കൊണ്ടുവന്ന വ്യാജമദ്യമാണു പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. എംസി എന്ന മദ്യത്തിന്‍റെ വ്യാജ സ്റ്റിക്കര്‍ പതിപ്പിച്ച കുപ്പിയിലുള്ള മദ്യമാണു പ്രതികള്‍ വില്‍ക്കാന്‍ ശ്രമിച്ചത്.
ബിവറേജസ് ഔട്‍‌ലെറ്റിലെത്തുന്ന ചില ഉപഭോക്താക്കളോടു 440 രൂപയുടെ മദ്യം 300 രൂപയ്ക്കു നല്‍കാമെന്നു ബിനു പറഞ്ഞ വിവരം മറ്റുചില ജീവനക്കാര്‍ അറിഞ്ഞിരുന്നു. ഈ വിവരം ബിവറേജസ് അധികൃതര്‍ പോലീസിനെയും എക്സൈസ് ഉദ്യോഗസ്ഥരെയും അറിയിച്ചതോടെയാണു പ്രതികള്‍ കുടുങ്ങിയത്. ബിനുവിന്‍റെ നീക്കങ്ങള്‍ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. എബിന്‍ ഓടിച്ച ജീപ്പില്‍നിന്നുമാണു വ്യാജമദ്യം കണ്ടെത്തിയത്.
ഏഴു മാസം മുന്പാണു തിരുവന്തപുരം സ്വദേശിയായ ബിനു പൂപ്പാറയിലെ ബിവറേജസ് ഔട്‌ലെറ്റിലേക്കു സ്ഥലം മാറിയെത്തിയത്. എറണാകുളം ഭാഗത്തുനിന്നാണ് ഇവര്‍ വ്യാജമദ്യം കൊണ്ടുവന്നതെന്നാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നു ശാന്തന്‍പാറ സിഐ മനോജ്കുമാര്‍ പറഞ്ഞു. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും