മങ്ങാട്ടുകവലയിലെ ടോയ്‌ലറ്റ് തുറക്കണമെന്ന്
Tuesday, December 6, 2022 10:27 PM IST
തൊടുപുഴ: മങ്ങാട്ടുകവല ബസ് സ്റ്റാൻഡിലെ ടോയ്‌ലറ്റ് അടച്ചുപൂട്ടിയിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും ബദൽ സംവിധാനം ഒരുക്കുന്നതിൽ അലംഭാവമെന്ന് പരാതി. ടോയ്‌ലറ്റ് അടച്ചുപൂട്ടിയതിനെത്തുടർന്ന് പ്രദേശത്തുളള കച്ചവടക്കാരും ഓട്ടോ, ടാക്സി തൊഴിലാളികളും നഗരസഭ അധികൃതർക്ക് നിരവധി പരാതികൾ നൽകിയിരുന്നു. കൂടാതെ മങ്ങാട്ടുകവല ഉൾപ്പെടുന്ന വാർഡ് സഭാ യോഗങ്ങളിലും നഗരസഭയുടെ വികസന സെമിനാറിലും ഇതുസംബന്ധിച്ച് പരാതികൾ ഉന്നയിച്ചെങ്കിലും നടപടിയുണ്ടായില്ല.
ബസ് സ്റ്റാൻഡ് വർഷങ്ങൾക്കു മുന്പ് ഉദ്ഘാടനം നടത്തിയപ്പോൾ സജ്ജമാക്കിയ ടോയ്‌ലറ്റിന്‍റെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് ശോച്യാവസ്ഥയിലായതിനെത്തുടർന്നാണ് അടച്ചുപൂട്ടിയത്. ഇതിനിടെ മങ്ങാട്ടുകവലയിൽ കോടികൾ മുടക്കി പൂർത്തീകരിച്ച പുതിയ ഷോപ്പിംഗ് കോംപ്ലക്സിനോടനുബന്ധിച്ചുളള ടോയ്‌ലറ്റ് ഉടൻ പ്രവർത്തനസജ്ജമാകുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇതും പ്രാവർത്തികമായില്ല.
വിവിധ പ്രദേശങ്ങളിൽനിന്ന് നിരവധി ആവശ്യങ്ങൾക്കായി നൂറുകണക്കിനു ആളുകളാണ് മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ എത്തുന്നത്. എന്നാൽ, പ്രാഥമിക ആവശ്യം നിറവേറ്റണമെങ്കിൽ അടുത്തുള്ള സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
തൊടുപുഴ തഹസിൽദാരുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന താലൂക്ക് വികസനസമിതി യോഗത്തിലും മങ്ങാട്ടുകവലയിലെ ടോയ്‌ലറ്റ് തുറക്കാത്തതിനെ സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ നൽകാൻ അധികൃതർക്ക് കഴിഞ്ഞില്ല.
അടിയന്തരമായി പുതിയ ഷോപ്പിംഗ് കോംപ്ലക്സിലുളള ടോയ്‌ലറ്റ് തുറന്നു നൽകണമെന്ന ആവശ്യം ശക്തമായി.