അടിപൊളി പ്രകടനം; ഒടുവിൽ തളർന്നു വീണു
Saturday, December 3, 2022 11:13 PM IST
മുതലക്കോടം: ചവിട്ടുനാടക മത്സരത്തിൽ തട്ടുപൊളിപ്പൻ പ്രകടനം കാഴ്ചവച്ച കുട്ടികളിൽ പലരും മത്സരം കഴിഞ്ഞതോടെ തളർന്നുവീണു. വേദിയിൽ ചടുലമായ ചുവടും ചവിട്ടും പയറ്റും ചേർന്ന ആയോധന കലയാണ് ചവിട്ടുനാടകം. ഇതിൽ ചുലമായ ചുവടുകൾ, താളം, വേഷവിധാനം, സംഗീതാവിഷ്കാരം, അഭിനയം എന്നിവയാണ് ഉൾച്ചേർന്നിരിക്കുന്നത്. പങ്കെടുത്ത കുട്ടികൾ ഇക്കാര്യങ്ങളിൽ മികവു പുലർത്തിയതായി വിധികർത്താക്കൾ പറഞ്ഞു. വർണപ്പകിട്ടാർന്ന വേഷവിധാനങ്ങളോടെ അരങ്ങിലെത്തിയ കുട്ടികൾ കാണികളുടെ മനം കവരുകയും ചെയ്തു.
എന്നാൽ, മത്സരത്തിനായി രാവിലെ 8.30 മുതൽ വേഷഭൂഷാദികൾ അണിഞ്ഞു കുട്ടികൾ കാത്തു നിൽക്കുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞു വേദിയിൽ കയറിയ കുട്ടികൾ മത്സരം കഴിഞ്ഞതോടെയാണ് തളർന്നവശരായത്.

ഇരട്ടയാർ സെന്‍റ് തോമസ് സ്കൂളിലെ രണ്ടു കുട്ടികളും കൂന്പൻപാറ ഫാത്തിമ മാതാ ജിഎച്ച് എസ്എസിലെ ഒരു കുട്ടിയും തളർന്നു ബോധരഹിതരായതോടെ ഇവരെ ആശുപത്രിയിലേക്കു മാറ്റി. സംസ്ഥാന തലത്തിൽ ഉൾപ്പെടെ റവന്യു ജില്ലാ മത്സരങ്ങളിൽ മത്സരവേദിയിൽ അഭിനേതാക്കൾക്കായി ചവിട്ടുകൾ ഒരുക്കുന്ന പതിവുണ്ടായിരുന്നു. ഇവിടെ ഇത് സജ്ജമാക്കാത്തതാണ് വിനയായത്.