വന്യമൃഗശല്യം: സമരം നടത്തുമെന്ന് സി.പി. മാത്യു
Wednesday, October 5, 2022 10:31 PM IST
ഇടുക്കി: വന്യമൃഗങ്ങൾ മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്യുന്പോൾ സംരക്ഷണ കവചം തീർക്കേണ്ട വനംവകുപ്പ് നിസംഗത പാലിക്കുകയാണെന്ന് ഡിസിസി പ്രസിഡന്‍റ് സി.പി. മാത്യു പറഞ്ഞു.
ഭരണകൂടത്തിന്‍റെ കുറ്റകരമായ അനാസ്ഥ ജനജീവിതം ദുരിതപൂർണമാക്കുകയാണ്. ഇതിൽനിന്നു ജനങ്ങളെ രക്ഷിക്കാൻ കോണ്‍ഗ്രസ് ജില്ലയിലൊട്ടാകെ ബഹുജന സമരങ്ങൾ സംഘടിക്കും. ഹൈറേഞ്ചിലെ കർഷകരുടെയും തോട്ടം തൊഴിലാളികളുടെയും ദുരിതവും ഭയവും അകറ്റാൻ പ്രത്യക്ഷ സമരത്തോടൊപ്പം നിയമപരമായ പോരാട്ടവും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടിയന്തര നടപടി വേണം:
പി.സി. തോമസ്

തൊടുപുഴ: വനമേഖലകളുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളിൽ നിരന്തരം ഉണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങൾക്കെതിരേ അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നു കേരള കോണ്‍ഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ആവശ്യപ്പെട്ടു.
വയനാട്ടിൽ കാട്ടുപന്നി കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തി. ഇതുപോലെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കാട്ടാന ആക്രമിച്ച് കാൽ നഷ്ടപ്പെട്ട വയനാട് പനമരം സ്വദേശിക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറായിട്ടില്ല. കേരളത്തിന്‍റെ കിഴക്കൻ മേഖലകളിൽ സോളാർ ഫെൻസിംഗ് നിർമിക്കണമെന്നും പി.സി. തോമസ് ആവശ്യപ്പെട്ടു.