കാലിത്തീറ്റ വിലയും കോഴിത്തീറ്റ വിലയും പറക്കുന്നു; പിടികിട്ടാതെ കർഷകർ
Tuesday, September 21, 2021 10:12 PM IST
അടിമാലി: കാലിത്തീറ്റ വിലയും കോഴിത്തീറ്റ വിലയും മേലോട്ടു കുതിക്കുകയാണ്. നട്ടംതിരിഞ്ഞ് ക്ഷീര കർഷകരും കോഴി കർഷകരും. തുടർച്ചയായി ഉണ്ടാകുന്ന വിലവർധനവാണ് കർഷകർക്ക് വെല്ലുവിളി ഉയർത്തുന്നത്. 1300-നു മുകളിലാണ് 50 കിലോ കാലിത്തീറ്റയുടെ ഇപ്പോഴത്തെ ശരാശരി വില. കോഴിത്തീറ്റയുടെ വില 2700-നു മുകളിലുമാണ്. പശുക്കൾക്ക് നൽകിവരുന്ന പരുത്തിപ്പിണാക്ക്, തേങ്ങാപ്പിണ്ണാക്ക്, ചോളം തുടങ്ങിയവയ്ക്കും വിലവർധനവുണ്ടായി.
കാലിത്തീറ്റയുടെ വിലവർധനവ് അനുസരിച്ച് പാൽവില ഉയരാത്തത് വെല്ലുവിളി ഉയർത്തുന്നതായും വിഷയത്തിൽ സർക്കാർ ഇടപെടൽ വേണമെന്നുമാണ് ക്ഷീരകർഷകരുടെ ആവശ്യം. കോഴിത്തീറ്റയുടെ വില വർധനവും കർഷകർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കേരളത്തിലേക്ക് പ്രധാനമായും തമിഴ്നാട്ടിൽനിന്നുമാണ് കോഴിത്തീറ്റയെത്തുന്നത്.
കോഴിത്തീറ്റ വില ക്രമാതീതമായി വർധിച്ചതോടെ ചെറിയതോതിൽ കോഴി വളർത്തൽ നടത്തിയിരുന്ന കർഷകർ പലരും കൃഷിയിൽനിന്നും പിൻമാറി. നിലവിലെ സാഹചര്യത്തിൽ മുന്പോട്ടു പോകാനാവില്ലെന്ന് ക്ഷീരകർഷകരും കോഴി കർഷകരും പറയുന്നു.