ബാലികയുടെ കൊലപാതകം: ഇന്ന് കുറ്റപത്രം നൽകും
Sunday, September 19, 2021 10:17 PM IST
കുമളി: വണ്ടിപ്പെരിയാറിൽ അഞ്ചര വയസുകാരി കൊലചെയ്യപ്പെട്ട കേസിൽ വണ്ടിപ്പെരിയാർ പോലീസ് ഇന്ന് ജില്ലാ സെഷൻസ് കോടതിയിൽ (പോക്സോ കോടതി) കുറ്റപത്രം നൽകും. ജൂണ്‍ 30ന് നടന്ന സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത് ജൂലൈ നാലിനാണ്. ഇന്ന് 75 ദിവസമാകുന്പോഴാണ് കുറ്റപത്രം കോടതിയിലെത്തുന്നത്.
ഏറെ പ്രമാദമായ കേസിൽ, സർക്കാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. സുനിൽകുമാറിനെ നിയമിച്ചിരുന്നു. വണ്ടിപ്പെരിയാറിന് സമീപം ചുരക്കുളം തേയില എസ്റ്റേറ്റ് ലയത്തിൽ താമസിച്ചിരുന്ന അഞ്ചര വയസുകാരിയോണ് അയൽവാസി അർജുൻ - 22 ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
ലയത്തിന്‍റെ തൊട്ടടുത്ത മുറികളിലായി താമസിച്ചിരുന്നവരാണ് കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെയും പ്രതിയുടെയും കുടുംബങ്ങൾ. പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യ സന്ദർശകനായിരുന്ന പ്രതി പെണ്‍കുട്ടിയെ മിഠായി നൽകി നിരന്തരം പീഡിപ്പിച്ചിരുന്നെന്നും പ്രകൃതി വിരുദ്ധ നടപടികൾക്ക് വിധേയമാക്കിയെന്നും കുറ്റപത്രത്തിലുണ്ട്. ബോധം നഷ്ടപ്പെട്ട കുട്ടിയെ വീടിനുള്ളിൽ കെട്ടിത്തൂക്കുകയായിരുന്നു.
ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ ഫൊറൻസിക്, സാഹചര്യത്തെളിവുകളും പ്രതിയുടെ മൊബൈൽ ഫോണിലെ വിവരങ്ങളും പ്രധാന തെളിവുകളാകും. മൊബൈൽ ഫോണിലെ ചിത്രങ്ങൾ അടക്കമുള്ളവ പ്രതി നശിപ്പിച്ചിരുന്നത് പോലീസ് വീണ്ടെടുത്തിട്ടുണ്ട്. തൊടുപുഴ മുട്ടം ജയിലിൽ റിമാൻഡിലാണ് പ്രതി.
ജില്ലാ പോലീസ് ചീഫ് കറുപ്പസ്വാമി, ഡിവൈഎസ്പി സി.ജി. സനൽകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ വണ്ടിപ്പെരിയാർ സിഐ ടി.ഡി. സുനിൽകുമാർ, എസ്ഐ ജമാലുദ്ദീൻ, എഎസ്ഐ സുനിൽകുമാർ, പോലീസുകാരായ ഷാ, ഷിജു എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ കണ്ടെത്തി കുറ്റപത്രം തയ്യാറാക്കിയത്.