ചിന്നപ്പദാസിന് കൈത്താങ്ങായി ദിയയുടെ നന്മക്കുടുക്ക
Sunday, September 19, 2021 9:48 PM IST
തൊടുപുഴ: നാലുവയസുകാരി ദിയ ഫാത്തിമയ്ക്ക് ചിന്നപ്പദാസെന്ന പ്ലസ് വണ്‍ വിദ്യാർഥിയാരെന്ന് അറിയില്ല. എന്നാൽ അച്ഛൻ മാഹിൻ പറഞ്ഞ് ചിന്നപ്പദാസിന് എന്തോ അസുഖമാണെന്ന് ദിയയ്ക്ക് മനസിലായി.
ഇതോടെ ഒരു വർഷമായി കുടുക്കയിൽ സന്പാദിച്ചു വന്നിരുന്ന പണം തന്‍റെ നാലാം ജൻമദിനത്തിൽ ചിന്നപ്പദാസിന്‍റെ ചികിൽസച്ചെലവിനു നൽകിയാണ് ദിയഫാത്തിമ മാതൃകയായത്. ഡോ. എപിജെ അബ്ദുൾ കലാം ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് ചിന്നപ്പദാസ്.
ഇരുപതു വർഷം മുൻപ് കേരളത്തിലെത്തിയ തമിഴ്നാട് സ്വദേശികളുടെ മകനായ ചിന്നപ്പദാസിന് വൃക്ക സംബന്ധമായ അസുഖമാണ്.
വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് രോഗത്തിൽനിന്നും മോചനം നേടാനുള്ള ഏക മാർഗം. ഇതിനായുള്ള പണം സ്വരൂപിക്കലും മറ്റും വാർഡ് കൗണ്‍സിലർ ശ്രീലക്ഷ്മി സുദീപിന്‍റെ നേതൃത്വത്തിൽ നടന്നു വരികയാണ്.
ഇതിനിടെയാണ് കൗണ്‍സിലർ തൊടുപുഴ മങ്ങാട്ടുകവലയിൽ ബേക്കറി നടത്തുന്ന മാഹിനോട് ഇതേക്കുറിച്ച് പറഞ്ഞത്. കുടുക്കയിൽ സൂക്ഷിച്ചിരിക്കുന്ന പണം ഇത്തരത്തിലുള്ള കാര്യത്തിന് നൽകാൻ മകൾ തയാറാണെന്ന് അദ്ദേഹം അറിയിച്ചു. തുടർന്ന് വീട്ടിലെത്തിയ ശ്രീലക്ഷ്മിക്ക് ദിയ ഫാത്തിമ അതീവ സന്തോഷത്തോടെ കുടുക്ക കൈമാറുകയായിരുന്നു. കൗണ്‍സിലർ അന്നു തന്നെ കുടുക്കയിലെ പണം ചിന്നപ്പദാസിന്‍റെ അമ്മയ്ക്ക് കൈമാറി.
ശ്രീലക്ഷ്മി സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവച്ചതോടെ ദിയഫാത്തിമയ്ക്ക് അഭിനന്ദന പ്രവാഹമാണ്. തൊടുപുഴ വിമല പബ്ലിക് സ്കൂളിൽ എൽകെജി വിദ്യാർഥിനിയാണ് ദിയഫാത്തിമ. അൻസൽനയാണ് അമ്മ.