കാർഷികമേഖലയിൽ പുതുചലനം സൃഷ്ടിച്ച് കാർഷിക ഓണ്‍ലൈൻ വിപണികൾ
Sunday, September 19, 2021 9:48 PM IST
തൊടുപുഴ: കാർഷികമേഖലയ്ക്ക് പുത്തൻ പ്രതീക്ഷ പകർന്ന് ഓണ്‍ലൈൻ വിപണി കുതിക്കുന്നു. ഇടനിലക്കാരില്ലാതെ കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാനും വാങ്ങാനും കഴിയുമെന്നതിനാൽ ഈ രംഗത്ത് പുതിയ ഉണർവാണ് സമീപനാളിലുണ്ടായിരിക്കുന്നത്.
ചെറിയ ഉത്പന്നം മുതൽ വൻകിട ഉത്പന്നങ്ങൾവരെ വിറ്റഴിക്കാൻ കഴിയുന്നതിനാൽ ഓണ്‍ലൈൻ വിപണിയുടെ സാധ്യത അനുദിനം വർധിക്കുകയാണ്. തൊടുപുഴ മേഖലയിൽ മാത്രം 25-ഓളം കാർഷിക ഓണ്‍ലൈൻ വിപണികൾ പ്രവർത്തിക്കുന്നുണ്ട്.
കൃഷിഭവനുകൾ, കാർഷിക സൊസൈറ്റികൾ, ആരാധനാലയങ്ങൾ, പ്രാദേശിക ക്ലബുകൾ തുടങ്ങിയവയുടെ കീഴിൽ നിരവധി ഓണ്‍ലൈൻ വിപണികൾ സജീവമാണ്. പക്ഷിമൃഗാദികൾ, സുഗന്ധവ്യഞ്ജനങ്ങൾ, കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ, വിത്തുകൾ, ധാന്യങ്ങൾ, വീട്ടിൽ പാകംചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ, തടികൾ, പഴയതും പുതിയതുമായ കാർഷികോപകരണങ്ങൾ തുടങ്ങി എല്ലാ ഉത്പന്നങ്ങളും വിൽക്കാനും വാങ്ങാനും കഴിയുമെന്നതാണ് ഓണ്‍ലൈൻ വിപണിയുടെ മെച്ചം. വിൽക്കാനുള്ളവയുടെ ഫോട്ടോയും വീഡിയോയും കണ്ട് ഗുണനിലവാരം മനസിലാക്കാൻ കഴിയുന്നതും ഉപഭോക്താക്കൾക്ക് സൗകര്യപ്രദമാണ്.
ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ദിവസങ്ങളോ ആഴ്ചകളോ കാത്തിരിക്കാതെ വളരെ വേഗത്തിൽ വിൽപന നടത്താനാകുമെന്നതും കൂടുതൽ ദൂരം യാത്രചെയ്യേണ്ടിവരുന്നതുമൂലമുണ്ടാകുന്ന സാന്പത്തിക നഷ്ടം ഒഴിവാക്കാനാകുമെന്നതും കർഷകർക്ക് നേട്ടമാണ്. ഇതിനു പുറമെ ഇടനിലക്കാരില്ലാത്തതിനാൽ മെച്ചപ്പെട്ട വിലയും കർഷകർക്കു ലഭിക്കും. പല സന്ദർഭങ്ങളിലും മോഹവില വരെ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നുണ്ട്. സാധാരണക്കാർക്ക് ആശ്രയിക്കാമെന്നതിനാൽ കൂടുതൽപ്പേരെ ഇതിലേക്ക് ആകർഷിക്കുന്നുണ്ട്.
തൊടുപുഴ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഫാർമേഴ്സ് ക്ലബിന്‍റെ ഓണ്‍ലൈൻ വിപണിയിൽ 50,000 പേർവരെ പ്രവർത്തിക്കുന്നുണ്ട്. കോവിഡ് കാലയളവിലാണ് കാർഷിക ഓണ്‍ലൈൻ വിപണികൾ കൂടുതൽ സജീവമായത്.