കുളവും തോടും സ്വകാര്യ വ്യക്തി കൈയേറിയതായി പരാതി
Friday, June 4, 2021 9:58 PM IST
നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ പൊന്നാങ്കാണിയിൽ പൊതുകുളവും തോടും സ്വകാര്യ വ്യക്തി കൈയേറിയതായി പരാതി. കൈയേറ്റത്തെത്തുടർന്ന് പ്രദേശവാസികൾക്ക് കുടിവെള്ളം ലഭ്യമാകാത്ത സ്ഥിതിയായി. തോട് കൈയേറി തടയണ നിർമിച്ച് വെള്ളത്തിന്‍റെ ഗതി തിരിച്ചുവിട്ടതിനാൽ താഴ്ഭാഗത്തുള്ളവർക്ക് അലക്കുന്നതിനും കുളിക്കുന്നതിനും വെള്ളം ലഭിക്കുന്നില്ല.
പ്രദേശത്തെ മുപ്പതോളം കുടുംബങ്ങളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായാണ് 1994-ൽ ഗ്രാമപഞ്ചായത്ത് ഇവിടെ പൊതുകുളം നിർമിച്ചത്. സ്വകാര്യവ്യക്തി കുളത്തിന്‍റെ കൽക്കെട്ടുകൾ നശിപ്പിച്ചതിനാൽ ഒഴുക്കുവെള്ളവും മണ്ണും കുളത്തിൽ അടിയുകയും കുളം ഉപയോഗ ശൂന്യമാകുകയുമാണ്.
കുളത്തിന്‍റെ താഴ്ഭാഗത്തായി ഒഴുകുന്ന തോട് കൈയേറിയാണ് സ്വകാര്യവ്യക്തി തടയണ നിർമിച്ചിരിക്കുന്നത്. തോട്ടിലെ വെള്ളം ഇദ്ദേഹത്തിന്‍റെ കൃഷിസ്ഥലത്തേക്കു തിരിച്ചുവിട്ടിരിക്കുകയാണ്. സ്വകാര്യ വ്യക്തിയുടെ അതിക്രമത്തിനെതിരെ നിരവധി പരാതികൾ നൽകിയിട്ടുണ്ടെങ്കിലും അന്വേഷണം നടത്താൻപോലും ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശോഭന വിജയൻ, വൈസ് പ്രസിഡന്‍റ് സിജോ നടയ്ക്കൽ, സെക്രട്ടറി പി. അജികുമാർ, മെന്പർമാർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.