പ്രതിസന്ധിക്കിടിയിലും വിജയം ആഘോഷിച്ച് ലക്ഷ്മി ക്ഷീരോത്പാദക സഹകരണ സംഘം
Friday, June 4, 2021 9:57 PM IST
മൂന്നാർ: കോവിഡിന്‍റെ ആഘാതത്തിൽ സംസ്ഥാനത്ത് ക്ഷീരകർഷകർ പ്രതിസന്ധി നേരിടുന്ന വേളയിലും ചിട്ടയായ പ്രവർത്തവും ആസൂത്രണവുമായി ക്ഷീരോത്പാദന, വിപണന മേഖലകളിൽ വിജയം കൊയ്യുകയാണ് മൂന്നാർ തോട്ടം മേഖലയിലെ ലക്ഷ്മി ക്ഷീരോത്പാദക സഹകരണ സംഘം. 1993-ൽ തുടക്കംകുറിച്ച സംഘം ഇന്ന് പ്രതിദിനം 5000 ലിറ്റർവരെ പാൽ സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.

വിവിധ എസ്റ്റേറ്റുകളിലെ തൊഴിലാളികളായ നൂറുകണക്കിന് ക്ഷീരകർഷകരിൽനിന്നുമാണ് പാൽ ശേഖരിക്കുന്നത്. ദിവസവും രാവിലെയും വൈകുന്നേരവും പാൽ ശേഖരിക്കും. പുലർച്ചെ നാലിന് ആരംഭിക്കുന്ന സംഘം പ്രവർത്തനം രാത്രിവരെ നീളും. പ്രാദേശികമായി വിതരണം ചെയ്യുന്ന പാലിനുപുറമേ വരുന്ന പാൽ മിൽമയ്ക്ക് നൽകും. 21 ജീവനക്കാരും സംഘത്തിലുണ്ട്. കർഷകർക്കും ജീവനക്കാർക്കും കുട്ടികളുടെ പഠനമടക്കമുള്ള കാര്യങ്ങളിൽ സംഘം ശ്രദ്ധ ചെലുത്തുന്നുണ്ട്.

ക്ഷീരകർഷകരിൽ 95 ശതമാനംപേരും പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളവരായതു കാരണം അർഹമായ ആനുകൂല്യങ്ങൾ എത്തിച്ചുനൽകാൻ സംഘം ഭാരവാഹികൾ ജാഗ്രത പുലർത്തുന്നുണ്ട്. കിസാൻ ക്രെഡിറ്റ് കാർഡ് വഴി ക്ഷീരകർഷകർക്ക് കേരളത്തിൽതന്നെ ഏറ്റവുംകൂടുതൽ വായ്പ ലഭ്യമാക്കുന്നതിലും സംഘം മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. കോവിഡ് കാലത്തെ പ്രതിസന്ധിക്കിടയിലും അതീജീവനത്തിന്‍റെ കരുത്തുമായി വിജയത്തിന്‍റെ പാഠങ്ങൾ പകർന്നുനൽകുകയാണ് ഈ സംഘം