ഹൈറേഞ്ചിന്‍റെ തമിഴ്നാട് അതിർത്തി മേഖലകളിൽ ഭൂമി കുലുങ്ങി
Friday, June 4, 2021 9:57 PM IST
നെടുങ്കണ്ടം: കേരള - തമിഴ്നാട് അതിർത്തി മേഖലകളിൽ വലിയ ശബ്ദത്തോടെയുണ്ടായ മുഴക്കം പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാത്രി 10:07 ഓടെയാണ് ഉടുന്പൻചോല താലൂക്കിലെ കേരള - തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലും കുമളി ഭാഗങ്ങളിലും നേരിയതോതിൽ ഭൂചലനം ഉണ്ടായത്. രാത്രി പെയ്ത ചാറ്റൽ മഴയോടൊപ്പം മിന്നലും ഇടിയും ഉണ്ടായിരുന്നു. 10.07-ന് വലിയ ശബ്ദത്തോടെയുള്ള മുഴക്കമുണ്ടായി. ഇത് 15 സെക്കന്േ‍റാളം നീണ്ടുനിന്നു. മിക്കയിടങ്ങളിലും വീടുകൾക്കുള്ളിലെ വസ്തുക്കൾക്ക് വിറയൽ ഉണ്ടായതായും പറയപ്പെടുന്നു.
ഹൈറേഞ്ചിലെ കിഴക്കൻ മേഖലകളിലാണ് പ്രകന്പനം അനുഭവപ്പെട്ടത്. കട്ടപ്പന, കാഞ്ചിയാർ മേഖലകളിൽ ഭൂമിക്കടിയിൽനിന്ന് മുഴക്കം കേട്ടതായും നാട്ടുകാർ പറഞ്ഞു. രാമക്കൽമേട്, കന്പംമെട്ട്, തൂക്കുപാലം, നെടുങ്കണ്ടം, പാന്പാടുംപാറ, മുണ്ടിയെരുമ ഭാഗങ്ങളിലും മുഴക്കം അനുഭവപ്പെട്ടിരുന്നു. എന്നാൽ കുളമാവ്, ഇടുക്കി, ആലടി, ചോറ്റുപാറ എന്നിവിടങ്ങളിലെ ഭൂകന്പ മാപിനികളിൽ പ്രകന്പനം രേഖപ്പെടുത്തിയിട്ടില്ല. നേരിയ പ്രകന്പനമാണിതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇടുക്കി ഡാം സേഫ്റ്റി അഥോറിറ്റി അധികൃതർ പറഞ്ഞു.
അതേസമയം പ്രകന്പനത്തിന്‍റെ പ്രഭവകേന്ദ്രം തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരാണെന്ന് വോൾക്കാനോ ഡിസ്കവറിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം തമിഴ്നാട്ടിലും ഭൂചലങ്ങൾ ഉണ്ടായതായി പറയപ്പെടുന്നു.
കഴിഞ്ഞവർഷം ഇതേസമയത്ത് ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ ഒന്നിലധികം തവണ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അന്ന് കേന്ദ്ര സംഘവും ജില്ലയിലെത്തി പരിശോധനകൾ നടത്തിയതാണ്.
കഴിഞ്ഞ 28-ന് ഇടുക്കി ഡാം സേഫ്റ്റി അഥോറിറ്റിയുടെയും ആലടിയിലെയും ഭൂകന്പ മാപിനികളിൽ 1.2 തീവ്രതയുള്ള ചലനം രേഖപ്പെടുത്തിയിരുന്നു. ഹൈറേഞ്ചിലെ പലയിടങ്ങളിലും അന്ന് പ്രകന്പനം അനുഭവപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്നലെ രാത്രിയിലും നേരിയതോതിൽ പ്രകന്പനവും മുഴക്കവുമുണ്ടായത്.