ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ യുവതി വാഹനത്തിൽ പ്രസവിച്ചു
Friday, June 4, 2021 9:57 PM IST
വണ്ടിപ്പെരിയാർ: ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ യുവതി വാഹനത്തിൽ പ്രസവിച്ചു. ആരോഗ്യ വകുപ്പ് അധികൃതർ അടിയന്തര നടപടി സ്വീകരിച്ച് അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് സുരക്ഷിതരാക്കി.
വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് വാളാർഡി എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന കണ്ണൻ - വത്സല ദന്പതികളുടെ മകൾക്ക് രാത്രി ഒൻപതോടെ പ്രസവവേദന അനുഭവപ്പെട്ടതിനെതുടർന്ന് വാർഡ് മെന്പറും ബന്ധുക്കളും ചേർന്ന് ടാക്സി വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ചോറ്റുപാറക്കും 66 -ാം മൈലിനും ഇടയിൽ വാഹനത്തിൽ യുവതി
പെണ്‍കുഞ്ഞിന് ജൻമംനൽകി.
ഈസമയത്ത് പഞ്ചായത്ത് മെന്പർ കെ. മാരിയപ്പൻ മെഡിക്കൽ ഓഫീസർ ഡോണ്‍ബോസ്കോയെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയും ഡോക്ടറുടെ നിർദേശപ്രകാരം കുമളി പ്രാഥമിക ആശുപത്രിയിലെത്തിച്ച് ശുശ്രൂഷ നൽകി കുട്ടിയെയും മാതാവിനെയും വേർപെടുത്തി രക്ഷിക്കുകയായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.