ഭരണങ്ങാനം: കൂറ്റനാൽ കടവിൽ അനധികൃതമായി മണൽ കടത്തിയ ടിപ്പർ പോലീസ് പിടിച്ചെടുത്തു. പാലാ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ ബിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം പുലർച്ചെ കൂറ്റനാൽ കടവിനു സമീപത്തുനിന്ന് ആറ്റുമണൽ നിറച്ച ടിപ്പർ പിടിച്ചെടുക്കുകയായിരുന്നു. ടിപ്പർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നിരന്തരമായി നടന്നുവന്നിരുന്ന മണൽവാരലിനെതിരേ മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ മീനച്ചിലാർ കാവൽ ഘടകം പ്രവർത്തകർ പ്രതിഷേധത്തിലായിരുന്നു. മുൻപ് മണൽ വാരാൻ ഉപയോഗിച്ചിരുന്ന വള്ളം പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ പോലിസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അതിനുശേഷം ചെറിയ കാലയളവിനുള്ളിൽ തന്നെ വീണ്ടും മണൽവാരൽ സജീവമായിരുന്നു. കടവ് പരിസരത്ത് കാവലുണ്ടായിരുന്ന മീനച്ചിലാർ കാവൽഘടകം പ്രവർത്തകർ പോലീസിൽ വിവരം നൽകുകയായിരുന്നു.

നിയമവിരുദ്ധ പ്രവർത്തനത്തിനെതിരേ നടപടിയെടുത്ത പോലീസ് അധികൃതരെ മീനച്ചിൽ നദീ സംരക്ഷണ സമിതി ഭാരവാഹികൾ അഭിനന്ദിച്ചു. ഡോ. എസ്. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.