മൂന്നിലവ്: വര്‍ഷങ്ങള്‍ക്ക് മുന്‍പ് തകര്‍ന്ന മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ പാലത്തിന്‍റെ പുനര്‍നിര്‍മാണത്തില്‍ ഇടപെട്ട് ഹൈക്കോടതി.

മൂന്നിലവ് സ്വദേശിയും ഹരിതകര്‍മ സേനാംഗവുമായ റോസമ്മ തോമസ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് സി.എസ്. ഡയസ് പിഡബ്ല്യുഡിയോട് മറുപടി ആവശ്യപ്പെട്ടത്. എന്തുകൊണ്ട് കാലതാമസം വരുന്നു എന്നും സര്‍ക്കാരിന് പാലം പണിയാന്‍ ഉദ്ദേശമുണ്ടോ എന്നും ചോദിച്ച കോടതി, കൃത്യമായ മറുപടി നല്‍കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന് നിര്‍ദേശം നല്‍കി.

മൂന്നു വര്‍ഷമായി കടവുപുഴ പാലം തകര്‍ന്നു കിടക്കുകയാണെന്നും പഞ്ചായത്തും പിഡബ്ല്യുഡിയും പാലം നന്നാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കാണിച്ചാണ് റോസമ്മ തോമസ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, പഞ്ചായത്തിനോടും പിഡബ്ല്യുഡിയോടും മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടു. പുതിയ പാലം നിര്‍മിക്കാന്‍മാത്രം പണം തങ്ങളുടെ പക്കല്‍ ഇല്ല എന്നും റോഡും പാലവും 2022ല്‍തന്നെ പൊതുമരാമത്ത് വകുപ്പിന് തിരിച്ചു നല്‍കിയതാണ് എന്നുമാണ് പഞ്ചായത്തിന്‍റെ നിലപാട്.

പാലം നിര്‍മാണത്തിന്‍റെ ഭാഗമായുള്ള സോയില്‍ ടെസ്റ്റ് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് നടത്തിയിരുന്നുവെന്നും ഇതിന്‍റെ റിപ്പോര്‍ട്ട് ഉടനടി പാലം ഡിസൈന്‍ വിംഗിന് നല്‍കുമെന്നും ഡിസൈന്‍ ലഭ്യമായാല്‍ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്കു വേണ്ടി സമര്‍പ്പിക്കും എന്നുമായിരുന്നു പിഡബ്ല്യുഡി നിലപാട്. എന്നാല്‍ ഈ നടപടികളില്‍ താമസം ഉണ്ടാകുന്നുവെന്നും പാലം പണിയാന്‍ ഉദ്ദേശമുണ്ടോ എന്നും കോടതി ചോദിച്ചു. ഹര്‍ജി രണ്ട് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.