കോട്ടയം: കോട്ടയം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍നിന്നു 7.1 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കോട്ടയം എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡും ആര്‍പിഎഫും കോട്ടയം റെയില്‍വേ പോലീസും സംയുക്തമായി പ്ലാറ്റ് ഫോമില്‍ നടത്തിയ പരിശോധനയിലാണ് നാലി പൊതികളായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് എത്തിച്ചവരെ പിടികൂടുന്നതിനുള്ള അന്വേഷണം ഊര്‍ജിതമാക്കി.

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ആര്‍. ജയചന്ദ്രന്‍റെ നിര്‍ദേശാനുസരണം കോട്ടയം അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണര്‍ എം. സൂരജ്, കോട്ടയം എക്‌സൈസ് സ്‌പെഷല്‍ ഇന്‍സ്‌പെക്ടര്‍ പി.ജി. രാജേഷ്, എക്‌സൈസ് ഇന്‍റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ ജി. കിഷോര്‍, ആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. സന്തോഷ്,

കോട്ടയം റെയില്‍വേ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ റെജി പി. ജോസഫ്, എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസ്, അസിസ്റ്റന്‍റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബൈജുമോന്‍, രഞ്ജിത്ത് കെ. നന്ത്യാട്ട്, എം. നൗഷാദ്, സ്‌പെഷല്‍ സ്‌ക്വാഡ് സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ. സുനില്‍കുമാര്‍, ആര്‍പിഎഫ് വിഭാഗം എഎസ്‌ഐ എസ്. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ റെയ്ഡില്‍ പങ്കെടുത്തു.