മുക്കൂട്ടുതറയിൽ മോഷണം: അഞ്ചു കടകളിലായി അര ലക്ഷം കവർന്നു
Wednesday, October 9, 2024 11:44 PM IST
മുക്കൂട്ടുതറ: മുക്കൂട്ടുതറയിലെ കടകളിൽ ആസൂത്രീത മോഷണം. ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകൾ നീക്കി, കടകളുടെ താഴുകൾ ഇരുമ്പ് കമ്പി കൊണ്ട് കുത്തി പൊളിച്ച് ഷട്ടറുകൾ തുറന്നാണ് മോഷണം നടന്നിരിക്കുന്നത്. മുക്കൂട്ടുതറ ടൗണിൽ ഇന്നലെ പുലർച്ചെയോടെയാണ് മോഷണം നടന്നത്. രാത്രിയിൽ പോലീസ് പട്രോളിംഗ് ഇല്ലായിരുന്നതു മോഷ്ടാക്കൾക്കു സഹായമായി. ടൗണിലേക്കു വൈദ്യുതി എത്തിക്കുന്ന സമീപത്തെ ട്രാൻസ്ഫോർമറുകളിൽ ഫ്യൂസുകൾ നീക്കം ചെയ്ത നിലയിൽ കണ്ടെത്തി. വൈദ്യുതി വിതരണം ഓഫാക്കിയ ശേഷമാണ് മോഷണം നടന്നത്.

ജൻ ഔഷധി, ജന സേവാ, നീതി ഉൾപ്പടെ മൂന്നു മെഡിക്കൽ ഷോപ്പുകൾ, മത്സ്യ വിൽപ്പന കട, പേഴത്തുവയലിൽ സ്റ്റേഷനറീസ് കട അടക്കം അഞ്ച് സ്ഥാപനങ്ങളിലാണ് മോഷണമുണ്ടായത്. എരുമേലി പോലീസും ഫോറൻസിക് സംഘവും എത്തി തെളിവെടുപ്പ് നടത്തി. ഡോഗ് സ്‌ക്വാഡിന്‍റെ സേവനം ആവശ്യപ്പെട്ടെങ്കിലും ഡോഗ് സ്‌ക്വാഡ് വന്നില്ല.

കടകളിലെ സിസി കാമറകളിൽ മോഷണം നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളിൽ ഒരാളെയാണ് കാണുന്നത്. മുഖം തുണികൊണ്ട് മറച്ചു കയ്യുറ ധരിച്ച നിലയിലാണ് ഇയാൾ ദൃശ്യങ്ങളിൽ ഉള്ളത്. ഇരുമ്പ് കമ്പി കൊണ്ട് താഴിനിടയിൽ അമർത്തി ബലം പ്രയോഗിച്ച് താഴുകൾ പൊളിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. പുലർച്ചെ 1.30യോടെയാണ് വൈദ്യുതി നിലച്ചത്. ഇതിനു ശേഷമാണ് മോഷണമുണ്ടായത്.


കഴിഞ്ഞ ദിവസം എരുമേലി ടൗണിൽ ശ്രീപാദം ശ്രീകുമാറിന്‍റെ വീട്ടിലെ മെയിൻ സ്വിച്ച് ഓഫാക്കി മോഷണത്തിന് ശ്രമിച്ചിരുന്നു. എന്നാൽ, വീട്ടുകാർ ഉണർന്നു വന്നതോടെ ശ്രമം ഉപേക്ഷിച്ചു കള്ളൻ രക്ഷപ്പെട്ടു. മെയിൻ സ്വിച്ച് ഓഫാക്കാൻ ശ്രമിക്കുന്ന കള്ളന്‍റെ ദൃശ്യം വീട്ടിലെ സിസി കാമറയിൽ പതിഞ്ഞിരുന്നു. എന്നാൽ, പോലീസിന്‍റെ അന്വേഷണത്തിൽ ഒരു തുമ്പും കിട്ടിയില്ല.

മുക്കൂട്ടുതറ ടൗണിൽ മോഷണം തടയാൻ പോലീസിനു കഴിഞ്ഞില്ലെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കുറ്റപ്പെടുത്തി. മോഷ്ടാക്കളെ പിടിക്കാൻ പോലീസ് അന്വേഷണം ഊർജിതമാക്കണമെന്നു പ്രസിഡന്‍റ് അജി എം. കൃഷ്ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.