തൊഴിലുറപ്പ് പദ്ധതി: ജോലികള്‍ പുനഃക്രമീകരിച്ച് തദ്ദേശസ്വയംഭരണ വകുപ്പ്
Wednesday, October 9, 2024 5:46 AM IST
കോട്ടയം: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ജോലികള്‍ പുനഃക്രമീകരിച്ചു തദേശസ്വയംഭരണ വകുപ്പ്. തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി കൂടുതലായി ചെയ്തുകൊണ്ടിരുന്ന പുല്ലുചെത്തല്‍, കാട് തെളിക്കല്‍ എന്നിവയാണ് ഒഴിവാക്കിയത്.

മുന്‍കാലങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റവും കൂടുതല്‍ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തിയാണ് തദേശസ്വയം ഭരണവകുപ്പിന്‍റെ നിര്‍ദേശത്തിലൂടെ ഇല്ലാതാകുന്നത്. പുല്ലുചെത്തലിനും കാട് തെളിക്കലിനും പകരമായി മണ്ണ്, കൃഷി അനുബന്ധ മേഖലകളെ പരിപോഷിപ്പിക്കുന്ന ഉത്പാദനക്ഷമമായ പ്രവൃത്തികള്‍ ചെയ്യണമെന്നാണ് നിര്‍ദേശത്തിലുള്ളത്.
ഇതിനു പുറമെ നിലം ഉഴല്‍, വിതയ്ക്കല്‍, കൊയ്ത്ത്, ഭൂമി നിരപ്പാക്കല്‍, തട്ടുതിരിക്കല്‍ എന്നിവയും അനുവദിച്ചിട്ടില്ല. പൊതുഭൂമിയിലും സ്വകാര്യഭൂമിയിലും ജലസേചനത്തിനുള്ള കുളങ്ങള്‍, കിണറുകള്‍, പൊതുകുളങ്ങളുടെ പുനരുദ്ധാരണം, ജലസേചന ചാലുകളുടെ നിര്‍മാണവും പുനരുദ്ധാരണവും ഫലവൃക്ഷത്തൈകള്‍ നട്ടുപരിപാലിക്കല്‍, തെങ്ങ് കൃഷി വ്യാപിപ്പിക്കാനായി നിലം ഒരുക്കല്‍, കുഴികള്‍ തയാറാക്കി തൈ നടീല്‍, രണ്ടുവര്‍ഷത്തേക്കുള്ള പരിപാലനം എന്നിവ ചെയ്യാന്‍ അനുമതിയുണ്ട്.

ജൈവവേലി, കാര്‍ഷികോത്പന്ന സംഭരണകേന്ദ്രം, പശുവിന്‍കൂട്, ആട്ടിന്‍കൂട്, കോഴിക്കൂട്, പന്നിക്കൂട് എന്നിവ നിര്‍മിക്കാം. തീറ്റപ്പുല്‍ കൃഷി ചെയ്യാം. അസോള ടാങ്ക്, മത്സ്യകൃഷിക്കുള്ള കുളം എന്നിവയും നിര്‍മിക്കാന്‍ അനുമതിയുണ്ട്.
ജലസേചന വകുപ്പിന്‍റെ അധീനതയിലുള്ള കനാലുകളുടെ സംരക്ഷണ പ്രവൃത്തികള്‍ ജലസേചന വകുപ്പിന്‍റെ അനുമതി, സാങ്കേതിക സഹായം എന്നിവയ്ക്ക് വിധേയമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കാം. ഇത്തരം പദ്ധതി ഏറ്റെടുക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്‍റെ 2024-25 വാര്‍ഷിക മാസ്റ്റര്‍ സര്‍ക്കുലര്‍ പ്രകാരമുള്ള വ്യവസ്ഥകളും പാലിച്ചിരിക്കണം.
അങ്കണവാടികളുടെ നിര്‍മാണം തൊഴിലുറപ്പ് പദ്ധതി വഴി പഞ്ചായത്തുകള്‍ ഏറ്റെടുക്കണമെന്നും അതിനൊപ്പം പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ഇവിടങ്ങള്‍ കേന്ദ്രീകരിച്ച് പോഷകത്തോട്ടങ്ങള്‍ നിര്‍മിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.