ശബരി എയര്‍പോര്‍ട്ട് : സാമൂഹികാഘാത സര്‍വേ അടുത്തയാഴ്ച തുടങ്ങും
Friday, September 27, 2024 5:25 AM IST
കോട്ടയം: എരുമേലി ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിനു മുന്നോടിയായി സാമൂഹികാഘാത സര്‍വേ നടത്താന്‍ തൃക്കാക്കര ഭാരത് മാതാ കോളജ് ഓഫ് സോഷ്യല്‍ വര്‍ക്ക് വിഭാഗം അടുത്തയാഴ്ച എരുമേലിയിലെത്തും.

എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി വിമാനത്താവളത്തിന് ഏറ്റെടുക്കുന്ന 1039.876 ഹെക്ടര്‍ (2570 ഏക്കര്‍) സ്ഥലത്തെ താമസക്കാരെയും ഉടമകളെയും നേരില്‍കണ്ടും സാധ്യതകളും പരിമിതികളും നിരീക്ഷിച്ചും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഇത് സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം ഇന്നലെ ഭാരതമാതാ കോളജ് മാനേജ്‌മെന്‍റിന് ലഭിച്ച സാഹചര്യത്തില്‍ ഇതിനായി പ്രത്യേക ടീമിനെ സജ്ജമാക്കും.

മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഗസറ്റ് നിര്‍ദേശം. കണ്ണൂര്‍ എയര്‍പോര്‍ട്ടിന്‍റേതുള്‍പ്പെടെ ഭാരത മാതാ കോളജ് നടത്തുന്ന ഇരുപത്തി മൂന്നാമത്തെ സര്‍വേ പ്രോജക്ടാണ് ശബരി.


വൈകുംതോറും പ്രദേശവാസികള്‍ക്ക് ദുരിതം

കോട്ടയം: ശബരി എയര്‍പോര്‍ട്ട് പദ്ധതി വൈകുന്നത് സ്ഥലം വിട്ടുകൊടുക്കാനുള്ള പ്രദേശവാസികള്‍ക്ക് ദുരിതം സൃഷ്ടിക്കുന്നു.


ബിലീവേഴ്‌സ് ചര്‍ച്ചിന്‍റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റിനു സമീപത്തുള്ള ഇരുനൂറിലേറെ കുടുംബങ്ങള്‍ക്കാണ് ദുരിതം. റണ്‍വേയ്ക്കു സമീപമുള്ള സ്ഥലമാണ് ഇത്തരത്തില്‍ അധികമായി ഏറ്റെടുക്കുന്നത്. ഇവിടെ മരങ്ങള്‍ മുറിച്ചുനീക്കാനോ പുതിയ കൃഷി നടത്താനോ ഉടമകള്‍ക്ക് സാധിക്കുന്നില്ല. റബര്‍, തെങ്ങ് തുടങ്ങിയ ദീര്‍ഘകാല വിളകള്‍ നിലവില്‍ ആരും കൃഷി ചെയ്യുന്നില്ല.

കൃഷി ഒഴിവാക്കിയതോടെ കാട്ടുപന്നിയുടെ ശല്യം കൂടി. മാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലങ്ങളിലെ തേക്ക്, റബര്‍ തുടങ്ങിയ മരങ്ങള്‍ വെട്ടിവില്‍ക്കാനും അനുമതിയായിട്ടില്ല. മരങ്ങള്‍ ഉടമയ്ക്ക് വെട്ടിയെടുക്കാമോ എന്നതും വ്യക്തമല്ല.

സ്ഥലം ഈടുവച്ച് വായ്പയെടുക്കാനും സാധിക്കുന്നില്ല. നഷ്ടപരിഹാരം ലഭിച്ചതിനുശേഷം വേണം പുതിയ വീടും സ്ഥലവും ഇവര്‍ക്ക് കണ്ടെത്താന്‍. മുന്‍പ് ലോണെടുത്തവര്‍ക്ക് തിരിച്ചടക്കാന്‍ വരുമാനമില്ല. പൊന്നുംവിലയ്ക്ക് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നതുവരെ ജപ്തി നടപടികള്‍ ഒഴിവാക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശമുണ്ട്.