റെയിൽവേ സ്റ്റേഷനുകൾ: പരാതി കേൾക്കാൻ ജനസദസുകളുമായി ഫ്രാൻസിസ് ജോർജ് എംപി
Friday, September 27, 2024 5:25 AM IST
ഏറ്റുമാനൂർ: റെയിൽ യാത്രയെക്കുറിച്ചും റെയിൽവേ സ്റ്റേഷനുകളിലെ പരിമിതികളെക്കുറിച്ചും നിരന്തരം പരാതികളുയരുന്ന സാഹചര്യത്തിൽ യാത്രക്കാരെ കേൾക്കാൻ കെ. ഫ്രാൻസിസ് ജോർജ് എംപി വേദിയൊരുക്കുന്നു. കോട്ടയം പാർലമെന്‍റ് നിയോജക മണ്ഡലത്തിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും എംപിയുടെ നേതൃത്വത്തിൽ ജനസദസുകൾ ഒരുക്കും.

ഓരോ സ്റ്റേഷന്‍റെയും പരിധിയിലുള്ള ജനപ്രതിനിധികളെയും പങ്കെടുപ്പിക്കും. ഒക്‌ടോബർ ഒന്നു മുതൽ അഞ്ചുവരെയായി മണ്ഡലത്തിലെ 10 റെയിൽവേ സ്റ്റേഷനുകളിലും ഒക്‌ടോബർ അവസാന ആഴ്ചയിൽ കോട്ടയം റെയിൽവേ സ്റ്റേഷനിലും ജനസദസുകൾ നടത്തും. ഒന്നിന് രാവിലെ 10ന് ചിങ്ങവനം, 11.30ന് കുമാരനല്ലൂർ, ഉച്ചകഴിഞ്ഞ് 1.30ന് കാഞ്ഞിരമറ്റം, 2.30ന് തൃപ്പൂണിത്തുറ, 3.30ന് ചോറ്റാനിക്കര, രണ്ടിന് വൈകുന്നേരം നാലിന് കുറുപ്പന്തറ, അഞ്ചിന് കടുത്തുരുത്തി, ആറിന് വൈക്കം റോഡ്, അഞ്ചിനു രാവിലെ 11ന് ഏറ്റുമാനൂർ, ഉച്ചകഴിഞ്ഞ് മൂന്നിന് പിറവം റോഡ് എന്നിങ്ങനെയാണ് ജനസദസുകളുടെ സമയക്രമം.


യാത്രക്കാരിൽനിന്നും വിവിധ സംഘടനാ പ്രതിനിധികളിൽനിന്നും പരാതികളും നിർദേശങ്ങളും സ്റ്റേഷനുകളിൽ ഇപ്പോൾ നടന്നുവരുന്ന വികസന പ്രവർത്തനങ്ങളുടെ വിലയിരുത്തലുകളും സ്വീകരിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. ലഭിക്കുന്ന പരാതികളും നിർദേശങ്ങളും റെയിൽവേ അധികൃതരുമായി ചർച്ച ചെയ്യുകയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യും. a