ചെമ്പ് മൂലേക്കടവ് പാലത്തിന്‍റെ ആദ്യ സ്പാൻ വാർത്തു
Tuesday, September 17, 2024 5:47 AM IST
വൈക്കം: മറവൻതുരുത്തു പഞ്ചായത്തിലെ വാഴമ്പള്ളിയേയും -ചെമ്പ് പഞ്ചായത്തിലെ മൂലേക്കടവിനെയും ബന്ധിപ്പിച്ചു മൂവാറ്റുപുഴയാറിനു കുറുകെ നിർമിക്കുന്ന മുലേക്കടവ് പാലത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പാലത്തിന് ആകെ ഏഴു സ്പാനുകളാണ് ഉള്ളത്. അതിൽ ഒരു സ്പാനിന്‍റെ വാർക്ക കഴിഞ്ഞ ദിവസം പൂർത്തിയായി. സി.കെ. ആശ എംഎൽഎ, ചെമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് സുകന്യ സുകുമാരൻ എന്നിവർ നിർമാണ പുരോഗതി വിലയിരുത്തി.

പുഴയ്ക്കിരുകരകളിലും നിലവിലെ റോഡിലെ സഞ്ചാരത്തെ തടസപ്പെടുത്താതെയാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. കിഫ്ബിയിൽ നിന്നു 25 കോടി രൂപയാണ് പാലം നിർമിക്കുന്നതിനായി അനുവദിച്ചിരിക്കുന്നത്. 210 മീറ്റർ നീളമുള്ള പാലത്തിനു 11 മീറ്റർ വീതിയുണ്ടാകും. ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളുടെ പരിധിയിൽ സമീപ റോഡിനായി സ്ഥലമേറ്റെടുക്കൽ ഇരു പഞ്ചായത്തുകളിലേയും ജനകീയ സമിതികളുടെ നേതൃത്വത്തിൽ പൂർത്തിയായിട്ടുണ്ട്. ചെമ്പ് പഞ്ചായത്തിലെ അവികസിത പ്രദേശമായി തുടരുന്ന ഏനാദിയിലെ ജനങ്ങൾക്ക് പാലം യാഥാർഥ്യമാകുന്നതോടെ ഗതാഗത സൗകര്യം വർധിക്കും.


അരനൂറ്റാണ്ടിലധികമായി ഏനാദി നിവാസികൾ മൂലേക്കടവ് പാലമെന്ന ആവശ്യമുന്നയിച്ചു വരികയാണ്. വർഷങ്ങളോളം ചങ്ങാടം സർവീസാണിവിടെ ഉണ്ടായിരുന്നത്. പാലം പൂർത്തിയാകുന്നതോടെ തലയോലപ്പറമ്പ്, മറവൻതുരുത്ത് നിവാസികൾക്ക് മൂലേക്കടവ് പാലത്തിലൂടെ ബ്രഹ്മമംഗലത്തെത്തി അരയൻകാവ് വഴി എറണാകുളത്തേക്കു പോകാനാകും. ഗതാഗതക്കുരുക്കിൽനിന്ന് ഒഴിഞ്ഞ് കിലോമീറ്റർ ലാഭിക്കാവുന്ന ഒരു എളുപ്പമാർഗമായി ഈ പാലവും പാതയും മാറുന്നതോടെ ചെമ്പ് പഞ്ചായത്തിലെ അവികസിത പ്രദേശമായി തുടർന്നിരുന്ന ഏനാദിയുടെ വികസനത്തിനും ആക്കം കൂടും.