മനസറിഞ്ഞ് മണ്ണില്‍ പണിയെടുത്താല്‍ മതി; നൂറുമേനി വിളവുറപ്പാണ്
Saturday, September 23, 2023 10:44 PM IST
കടുത്തുരുത്തി: മനസറിഞ്ഞ് മണ്ണില്‍ പണിയെടുത്താല്‍ മതി, നൂറുമേനി വിളവുറപ്പാണ്. പച്ചക്കറി കൃഷിയില്‍ വിജയകരമായി കാല്‍നൂറ്റാണ്ട് പിന്നിട്ട കര്‍ഷക കൂട്ടായ്മയുടേതാണ് ഈ അനുഭവം. പച്ചക്കറി കൃഷിയില്‍ കാല്‍നൂറ്റാണ്ട് പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ് കോതനല്ലൂരിലെ ആദിത്യ കര്‍ഷക കൂട്ടായ്മ. 1997 -ലാണ് പ്രദേശത്തെ അഞ്ചു കര്‍ഷകര്‍ ചേര്‍ന്ന് കൂട്ടായ്മക്ക് തുടക്കമിടുന്നത്.

അഞ്ചുപേരില്‍ കോതനല്ലൂര്‍ മഠത്തിക്കുന്നേല്‍ വിജയന്‍, അമ്പാട്ടുമലയില്‍ സിബി തോമസ്, നെടുംതൊട്ടിയില്‍ ഷാജി എന്നിവര്‍ ഇപ്പോഴും കൃഷിയില്‍ ജൈത്രയാത്ര തുടരുകയാണ്. കൂട്ടായ്മയിലെ മറ്റ് രണ്ടംഗങ്ങളായ മഠത്തിപ്പറമ്പില്‍ പ്രസന്നന്‍, കളപ്പുരയ്ക്കല്‍ വിജയന്‍ എന്നിവര്‍ പ്രായാധിക്യത്തെ തുടര്‍ന്ന് ഏതാനും വര്‍ഷം മുമ്പ് കൃഷി ജോലികള്‍ നിര്‍ത്തുകയായിരുന്നു.

2014 ല്‍ ആദിത്യ പച്ചക്കറി കൃഷി ഉത്പാദക സംഘം എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത സൊസൈറ്റിയില്‍ 15 പേര്‍ അംഗങ്ങളായിട്ടുണ്ട്. പലരും സ്വന്തമായി ചെറിയ രീതിയില്‍ കൃഷി ചെയ്യുന്നു. നിലവിലുള്ള മൂന്ന് അംഗങ്ങളുടെ നേതൃത്വത്തില്‍ മാഞ്ഞൂര്‍ പഞ്ചായത്തിലെ അഞ്ച്, ഏഴ് വാര്‍ഡുകളില്‍പെടുന്ന പത്ത് ഏക്കറിലാണ് പച്ചക്കറി കൃഷി നടത്തുന്നത്. പാവല്‍, പടവലം, പീച്ചില്‍, ചുരയ്ക്ക, പയര്‍, കുക്കുംബര്‍, കുമ്പളം, മത്തന്‍, ബട്ടര്‍നട്ട്, കപ്പ, വാഴ എന്നീ ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. പാട്ടത്തിനെടുത്ത ഭൂമിയിലാണ് കൃഷി. ഒരേക്കറിന് 15,000 രൂപ വെച്ചാണ് പാട്ടം നല്‍കുന്നത്.

ഒരു വര്‍ഷത്തില്‍ മെയ് മുതല്‍ ജനുവരി വരെയുള്ള സമയത്ത് രണ്ടു ഘട്ടങ്ങളായാണ് കൃഷി നടത്തുക. ഒരു വര്‍ഷം ശരാശരി 10 ലക്ഷത്തോളം രൂപയുടെ പച്ചക്കറി വില്‍ക്കുന്നുണ്ട്. മൂന്ന് മുതല്‍ മൂന്നര ലക്ഷം രൂപ വരെ വര്‍ഷത്തില്‍ ലാഭം കിട്ടാറുണ്ടെന്ന് ഗ്രൂപ്പംഗമായ വിജയന്‍ പറഞ്ഞു.
പച്ചക്കറി വിലയുടെ വില വിത്യാസം അനുസരിച്ചാണ് ഇവര്‍ക്ക് ലഭിക്കുന്ന വരുമാനത്തിലും വിത്യാസമുണ്ടാകുന്നത്. ഉത്പാദിപ്പിക്കപ്പെടുന്ന പച്ചക്കറികള്‍ മുഴുവനായി സ്വകാര്യ പച്ചക്കറി വ്യാപാരികള്‍ വാങ്ങി കൊണ്ടുപോകുന്നതിനാല്‍ വിപണനത്തിന് തടസമില്ലെന്നും കര്‍ഷകര്‍ പറയുന്നു.

മാഞ്ഞൂര്‍ കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെ സഹായം എല്ലാകാര്യത്തിനും ലഭിക്കുന്നത് വലിയ സഹായമാണെന്നും ഇവര്‍ പറയുന്നു. കൃഷിയിടത്തിലെ ജോലികള്‍ എല്ലാംതന്നെ മൂന്നംഗ കര്‍ഷകരാണ് ചെയ്യുന്നത്. പച്ചക്കറി കൃഷിക്കു പുറമേ റബര്‍ ടാപ്പിംഗിനും പോകുന്ന മൂവരും പശുക്കളെയും വളര‍ത്തുന്നുണ്ട്. വേണ്ട രീതിയില്‍ പരിചരിച്ചാല്‍ കൃഷി വിജയകരമാണെന്ന് കാല്‍ നൂറ്റാണ്ട് പിന്നിട്ട കര്‍ഷകര്‍ തങ്ങളുടെ അനുഭവത്തിലൂടെ സാക്ഷ്യപെടുത്തുന്നു.