അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ സ്റ്റോപ്പ് കിഴതടിയൂർ ബൈപാസിലേക്ക്
Friday, June 2, 2023 10:37 PM IST
പാലാ: പാലായില്‍ എത്തുന്ന അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളുടെ സ്റ്റോപ്പ് പാലാ ബൈപാസില്‍ കിഴതടിയൂര്‍ ഭാഗത്തേക്കു മാറ്റാന്‍ തീരുമാനം. ഇന്നലെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍റെ ചേംബറില്‍ ചേര്‍ന്ന പാലാ നഗരസഭ ട്രാഫിക് കമ്മിറ്റിയുടേതാണ് തീരുമാനം. 10 ദിവസത്തിനുള്ളില്‍ ഇതു നടപ്പിലാക്കും. മാറ്റം സംബന്ധിച്ചു പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും നിര്‍ദേശം നല്‍കി. ബസ് നടത്തിപ്പുകാര്‍ക്ക് അറിയിപ്പ് നല്‍കും.
വൺവേയിൽ
കൂട്ടപ്പൊരിച്ചിൽ
നിലവില്‍ ജനറല്‍ ആശുപത്രിക്കു സമീപം വണ്‍വേയിലാണ് അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ നിർത്തി യാത്രക്കാരെ കയറ്റുന്നത്. ബസുകൾ വണ്‍വേയുടെ പകുതിയോളം കൈയേറി പാര്‍ക്ക് ചെയ്യും. പതിനഞ്ച് മിനിറ്റോളം സമയമെടുത്താണ് ആളെ കയറ്റുന്നത്. ഇതു മൂലം ഈഭാഗത്തു ഗതാഗത തടസം പതിവായിരുന്നു. ദിവസവും വൈകുന്നേരം നാലു മുതല്‍ 7.30 വരെ നിരവധി ദീര്‍ഘദൂര സ്വകാര്യ ബസുകളാണ് ഇവിടെയെത്തുന്നത്. ബസില്‍ പോകുന്നവരെ കൊണ്ടുവിടാൻ എത്തുന്നവരുടെ നിരവധി വാഹനങ്ങളും എത്തി പാർക്ക് ചെയ്യുന്നതോടെ മണിക്കൂറുകളോളം ഇവിടെ ഗതാഗത തടസമാണ്.
ദുഷ്കരം യാത്ര
വാഹനങ്ങളുടെ പാർക്കിംഗും തിരക്കും ഏറുന്നതോടെ ഇതുവഴി കാൽനട യാത്ര പോലും പല ദിവസങ്ങളിലും ദുഷ്കരമായിരുന്നു. ഈ ഭാഗത്തെ വ്യാപാര സ്ഥാപനത്തില്‍ എത്തുന്നവർക്കും ബുദ്ധിമുട്ട് ഏറെയായിരുന്നു. അതുപോലെ ജനറല്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്കു കുറിക്കുന്ന മരുന്നുകള്‍ വാങ്ങണമെങ്കില്‍ ദൂരെ പാര്‍ക്ക് ചെയ്തിട്ടു നടന്നു വരേണ്ട ഗതികേടിലുമാണ്. ഇതോടെയാണ് കൂടുതൽ സൗകര്യമുള്ള ബൈപാസിലെ കിഴതടിയൂര്‍ ഭാഗത്തേക്കു ദീർഘദൂര ബസുകളുടെ സ്റ്റോപ്പ് മാറ്റാൻ തീരുമാനിച്ചത്. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് ആണ് ഈ ട്രാഫിക് പ്രശ്നം ചൂണ്ടിക്കാട്ടിയും പുതിയ സ്ഥലം നിർദേശിച്ചും പരാതി നൽകിയിരുന്നത്. തീരുമാനം നടപ്പാകുന്നതോടെ ഈ ഭാഗത്തെ വൈകുന്നേരങ്ങളിലെ രൂക്ഷമായ ഗതാഗതപ്രശ്‌നത്തിന് പരിഹാരമാകും.

റൂട്ട് മാറ്റം: ബസ് ഉടമകളുമായി
ചര്‍ച്ച നടത്തും

പാലാ: രാമപുരം, ഉഴവൂര്‍, കൂത്താട്ടുകുളം ഭാഗത്തുനിന്നു പാലാ ടൗണ്‍ കൊട്ടാരമറ്റം സ്റ്റാന്‍ഡിലേക്ക് എത്തുന്ന ബസുകള്‍ സിവില്‍ സ്റ്റേഷനില്‍നിന്നു തിരിഞ്ഞു ബൈപാസ് വഴി കിഴതടിയൂര്‍പള്ളി ജംഗ്ഷന്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍, സ്റ്റേഡിയം ജഗ്ഷന്‍ വഴി ബസ് സ്റ്റാന്‍ഡിലേക്ക് സര്‍വീസ് നടത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം അടുത്ത കമ്മിറ്റിയില്‍.
ബസ് ഉടമകളുമായി ചര്‍ച്ചകള്‍ നടത്തി അടുത്ത യോഗത്തിൽ‍ തീരുമാനമെടുക്കാമെന്നാണ് മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കമ്മിറ്റിയില്‍ പറഞ്ഞത്. എല്‍ജെഡി നിയോജക മണ്ഡലം പ്രസിഡന്‍റും താലൂക്ക് വികസന സമിതി അംഗവുമായ പീറ്റര്‍ പന്തലാനി നല്കിയ പരാതിപ്രകാരമാണ് രണ്ടാം പ്രാവശവും വിഷയം ചര്‍ച്ചക്കെടുത്തത്.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബിനു പുളിക്കക്കണ്ടം, ഷാജു തുരുത്തേല്‍, മീനച്ചില്‍ തഹസീല്‍ദാര്‍ കെ.എം. ജോസുകുട്ടി, ട്രാഫിക് എസ്ഐ എം.സി. രാജു, സബ് ആര്‍ടിഒ ഐസക് തോമസ്, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ്, പീറ്റര്‍ പന്തലാനി എന്നിവര്‍ പ്രസംഗിച്ചു.