ഡികെഎഫ് കാർഷികമേള കോട്ടയത്ത് എട്ടുമുതൽ
Thursday, June 1, 2023 10:34 PM IST
കോട്ടയം: ദേശീയ കർഷക ഫെഡറേഷൻ സ്ഥാപക ദിനാചരണത്തിന്‍റെ ഭാഗമായി കോട്ടയം തിരുനക്കരയിൽ എട്ടുമുതൽ 10വരെ വിപുലമായ കാർഷികമേള സംഘടിപ്പിക്കുന്നു. പ്രദർശന വിപണന ശാലകൾ, കാർഷിക സർവകലാശാലയിലെയും ഗവേഷണ കേന്ദ്രങ്ങളിലെയും വിദഗ്ധർ, കർഷക നേതാക്കൾ, കർഷക പ്രതിഭകൾ എന്നിവർ പങ്കെടുക്കുന്ന സെമിനാറുകൾ, വിജയിച്ച സംരംഭങ്ങൾ, നൂതന പദ്ധതികൾ, കാർഷിക യന്ത്രങ്ങൾ ഇവയുടെ പ്രദർശനം തുടങ്ങിയവ മേളയുടെ സവിശേഷതകളാണ്
മനുഷ്യ -വന്യജീവി സംഘർഷം ശാശ്വത പരിഹാരം തേടി , ഭക്ഷണത്തിലെ മായം- പ്രതിരോധ മാർഗങ്ങൾ, കുറ്റിക്കുരുമുളക്, ചെറുതേൻ കൃഷി പരിശീലനം, കർഷകരുടെ തളർച്ചയും കോർപറേറ്റുകളുടെ അധിനിവേശവും, കുട്ടനാട് പ്രതിസന്ധി, റബ്ബർ കൃഷി സാധ്യതകളും പ്രശ്നങ്ങളും തുടങ്ങിയ സെമിനാർ സെഷനുകൾ, ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ മൊബൈൽ ടെസ്റ്റിംഗ് ലാബിൽ കുടിവെള്ളം, ഭക്ഷണ പാനീയങ്ങൾ, വെളിച്ചെണ്ണ തുടങ്ങിയവ സൗജന്യമായി പരിശോധിക്കാൻ സൗകര്യമുണ്ടാവും. കാർഷിക അടിസ്ഥാന സൗകര്യ നിധി സേവനവും ലഭ്യമാവും.
വിത്തുകളും നടീൽ വസ്തുക്കളും പൂച്ചെടികളും ഫലവൃക്ഷത്തൈകളും വില്പനയ്ക്കുണ്ടാവും. ആധുനിക കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും ആസ്വാദ്യകരമായ ഭക്ഷ്യവിഭവങ്ങളും , ആധുനിക കാർഷിക സങ്കേതങ്ങൾ, സംരംഭങ്ങൾ, കാർഷിക മേഖലയിലെ സർക്കാർ സേവനങ്ങൾ തുടങ്ങിയവ മേളയുടെ ഭാഗമാവും. കാർഷിക പ്രസിദ്ധീകരണങ്ങൾ, പുസ്തകങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയുമുണ്ടാവും.