സ്പെഷൽ ഡ്രൈവ്: ജില്ലയിൽ വ്യാപക പരിശോധന നടത്തി
Sunday, May 28, 2023 2:02 AM IST
കോട്ടയം: ജില്ലയില്‍ ഇന്നലെ പോലീസ്‌ നടത്തിയ സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടന്നു. ഗുണ്ടകൾക്കെതിരേയും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് പരിശോധന നടത്തിയത്.

റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടതും കാപ്പ പോലുള്ള നിയമ നടപടികൾ നേരിടുന്നതുമായ 300 ഓളം വ്യക്തികളുടെ വീടുകൾ പരിശോധിക്കുകയും ചെയ്തു. വിവിധ ആക്ടുകൾ പ്രകാരം 91 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും വിവിധ വാറണ്ട് കേസുകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന 28 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 171 ഓളം ലോഡ്ജുകളിലും100 ഓളം വെടിമരുന്നുകള്‍ സൂക്ഷിക്കുന്ന ഇടങ്ങളിലും പരിശോധന നടത്തി രേഖകള്‍ പരിശോധിച്ച് നിയമലംഘനങ്ങൾ നടന്നിട്ടില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

കൂടാതെ ബസ്‌സ്റ്റാൻഡുകൾ, മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേകം മഫ്തി പോലീസും ബൈക്ക് പെട്രോളിംഗും നിയോഗിച്ചിരുന്നു. ജില്ലയിലെ എല്ലാ ഡിവൈഎസ്പി മാരെയും എസ്എച്ച്ഓ മാരെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിശോധന.