കോളനിയിലെ വീടുകൾ ജീർണിച്ച് തകർച്ചാ ഭീഷണിയിൽ
Sunday, May 28, 2023 1:49 AM IST
തലയാഴം: തലയാഴം രാജീവ് ഗാന്ധി കോളനിയിലെ 50 കുടുംബങ്ങളിൽ പകുതിയിലധികം കുടുംബങ്ങളും കഴിയുന്നത് കാലപ്പഴക്കത്താൽ ജീർണിച്ച് തകർച്ചാ ഭീഷണിയിലായ വീടുകളിൽ. രണ്ട് പതിറ്റാണ്ടു മുമ്പ് നിർമിച്ച ഒറ്റമുറി വീട്ടിൽ അസൗകര്യങ്ങൾക്ക് നടുവിലാണ് കുട്ടികളുമായി കുടുംബങ്ങൾ താമസിക്കുന്നത്.

പല വീടുകളും മഴ പെയ്താൽ ചോരും. ഒറ്റ മുറി വീട്ടിൽ മുറിയുടെ മൂലയ്ക്കായി പേരിനൊരു അടുക്കളയാണുള്ളത്. ചില വീടുകളോടു ചേർന്ന് വീട്ടുകാർ മുറി നിർമിച്ച് സൗകര്യം വർധിപ്പിച്ചിട്ടുണ്ട്.

വീട് അറ്റകുറ്റപ്പണികൾക്കായി ധനസഹായം ലഭിക്കുന്നില്ലെന്നാണ് കോളനി നിവാസികളുടെ ആരോപണം. ജീർണിച്ച് തകർച്ചാ ഭീഷണിയിലായ വീടുകളിൽ കഴിയുന്ന നിർധന കുടുംബങ്ങൾക്ക് സുരക്ഷിത ഭവനമൊരുക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.