ശുദ്ധജല മത്സ്യങ്ങളുടെ കൂട്ടക്കൊല അരുതേ...
Friday, May 26, 2023 11:15 PM IST
കോട്ടയം: പ്രജനന കാലത്ത് മത്സ്യങ്ങളുടെ സഞ്ചാരവഴികള്‍ക്കു തടസം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും കൂട്, അടിച്ചില്‍, പത്തായം എന്നീ അനധികൃത ഉപകരണങ്ങള്‍ ഉപയോഗിച്ചു മത്സ്യബന്ധനം നടത്തുന്നതും കണ്ടെത്താൻ പരിശോധന തുടങ്ങി. ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനും ഊത്തപിടിത്തത്തിനുമെതിരേ പരിശോധന ശക്തമാക്കിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്ല്യം പറഞ്ഞു. ഉള്‍നാടന്‍ ജലാശയങ്ങളില്‍ നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. പതിനായിരം രൂപ പിഴയും ആറു മാസം തടവുമാണ് ശിക്ഷ.
നിയമവിരുദ്ധ മത്സ്യബന്ധനരീതിയായ ഊത്തപിടിത്തം ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുന്നുണ്ട്. സംസ്ഥാനത്തെ 44 നദികളിലും 127 ഉള്‍നാടന്‍ ജലാശയങ്ങളിലുമായി 210 ഇനം ശുദ്ധജല മത്സ്യങ്ങളാണുള്ളത്. തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്‍റെ തുടക്കത്തില്‍ മത്സ്യങ്ങള്‍ പുഴകളില്‍നിന്നും മറ്റു ജലാശയങ്ങളില്‍നിന്നും വയലുകളിലേക്കും ചെറുതോടുകളിലേക്കും ചതുപ്പുകളിലേക്കും കനാലുകളിലേക്കും കൂട്ടത്തോടെ കയറി വരുന്ന ദേശാന്തരഗമന പ്രതിഭാസമാണ് ഊത്ത എന്നറിയപ്പെടുന്നത്.
പരല്‍, വരാല്‍, കൂരി, കുറുവ, ആരല്‍, മുഷി, പുല്ലന്‍ കുറുവ, മഞ്ഞക്കൂരി, കോലന്‍, പള്ളത്തി, മനഞ്ഞില്‍ എന്നിവയാണ് ഊത്തയ്ക്ക് കൂടുതലായും കണ്ടുവരുന്നത്. ഊത്തപിടിത്തത്തിലൂടെ ഇവയുടെ കൂട്ടക്കൊലയും വംശനാശവുമാണ് സംഭവിക്കുക. ശുദ്ധജലമത്സ്യങ്ങള്‍ വംശനാശ ഭീഷണി നേരിട്ടതോടെയാണ് ഈ സമയത്തെ മീന്‍പിടിത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചതെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്ല്യം പറഞ്ഞു.