തമുക്ക് നേര്‍ച്ചയ്ക്കായി ആയിരങ്ങള്‍ ഇന്നു മുത്തിയമ്മയ്ക്കരുകിലെത്തും
Saturday, April 1, 2023 10:35 PM IST
കുറവിലങ്ങാട്: തമുക്ക് നേര്‍ച്ചയ്ക്കായി ആയിരങ്ങള്‍ ഇന്നു മുത്തിയമ്മയ്ക്കരുകിലെത്തും. പതിനായിരത്തോളം പേര്‍ തമുക്ക് വാങ്ങാനായി എത്തുന്നുവെന്നാണു കണക്ക്. നേര്‍ച്ചയ്ക്കുള്ള വിഭവങ്ങള്‍ ഓഹരി ഉടമകള്‍ രാവിലെതന്നെ ദേവാലയത്തിലെത്തിക്കും. രാവിലെ പതിനൊന്നോടെ നേര്‍ച്ചയാക്കും. മരത്തോണിയിൽ നേര്‍ച്ച ഉണ്ടാക്കുന്നതു കാണാൻ അനേകര്‍ എത്താറുണ്ട്.
മാര്‍ത്തോമ്മാ നസ്രാണിഭവനിലാണ് നേര്‍ച്ച തയാറാക്കുന്നതും വിളമ്പി നല്‍കുന്നതും. നിലവില്‍ അഞ്ഞൂറ് ഓഹരി ഉടമകള്‍ ഉള്ളതായി സമിതി പ്രസിഡന്‍റ് ടി.കെ തോമസ് തെക്കുവേലിലും സെക്രട്ടറി ബേബി തൊണ്ടാംകുഴിയും പറഞ്ഞു. നേര്‍ച്ച ഉച്ചയ്ക്ക് 12ന് ആര്‍ച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ ആശീര്‍വദിക്കും.
ദേവാലയത്തില്‍ രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന. ഏഴിന് ഓശാന തിരുകര്‍മങ്ങള്‍ തുടങ്ങും. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന. 9.30നും 11നും വിശുദ്ധ കുര്‍ബാന. 4.30നും 7.30നും വിശുദ്ധ കുര്‍ബാന. ഇടവകയുടെ വാര്‍ഷികധ്യാനം നാളെ മുതല്‍ അഞ്ചുവരെ തീയതികളില്‍ നടക്കും. ഫാ. ജോസഫ് മൈലപ്പറമ്പില്‍ നയിക്കും. മൂന്നു ദിനങ്ങളിലും രാവിലെ ആറുമുതല്‍ വൈകുന്നേരം നാലുവരെ കുമ്പസാരത്തിനു ക്രമീകരണമുണ്ട്.