വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് കൽക്കെട്ട് ഇടിഞ്ഞുവീണ് രണ്ട് വീടുകൾ ഭാഗികമായി തകർന്നു
Thursday, March 30, 2023 10:19 PM IST
കാഞ്ഞിരപ്പള്ളി: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കൽക്കെട്ട് ഇടിഞ്ഞുവീണ് രണ്ട് വീടുകൾ ഭാഗികമായി തകർന്നു. വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. പഴയ കൽകെട്ടിന്‍റെ മുകളിൽ എടുത്തിട്ട മണ്ണാണ് ഇടിഞ്ഞുവീണത്. കാഞ്ഞിരപ്പള്ളി ആനക്കല്ല് പടിഞ്ഞാറ്റേ പടിക്ക് സമീപം ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം.
പടിഞ്ഞാറ്റയിൽ സുജിത്ത്, വെട്ടിയാങ്കൽ അജി എന്നിവരുടെ വീടിന്‍റെ മുകളിലേക്കാണ് കൽക്കെട്ട് ഇടിഞ്ഞുവീണത്. പഴയ കൽക്കെട്ടിന്‍റെ മുകളിൽ നാല് മീറ്ററോളം പൊക്കത്തിൽ എടുത്തിട്ട മണ്ണാണ് വീടുകൾക്ക് മുകളിലേക്കു വീണത്. വീടുകൾക്കും മതിലിനുമിടയിൽ മൂന്നു മീറ്റർ വീതിയിലുള്ള നടപ്പുവഴി ഉൾപ്പെടെ ഇരുപത് മീറ്ററോളം നീളത്തിൽ മണ്ണിടിഞ്ഞ് മൂടിപ്പോയി.
സുജിത്തിന്‍റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഡെയ്സാമ്മ ദേവസ്യ വെളുപ്പിന് മൂന്നോടെ ശബ്ദം കേട്ട് നോക്കുമ്പോഴാണ് വീടിന്‍റെ സീലിംഗ് ഇളകി വീഴുന്നത് കണ്ടത്. തുടർന്ന് വീടിനു പുറത്തിറങ്ങി നോക്കിയപ്പോളാണ് വീടിന്‍റെ മുകളിലേക്ക് കൽക്കെട്ട് ഇടിഞ്ഞ് വീണത് കണ്ടത്. അപകടത്തിൽ വീടിന്‍റെ ശൗചാലയം പൂർണമായും തകർന്നു. രണ്ട് മുറികളും അടുക്കളയും ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. സമീപത്തെ വെട്ടിയാങ്കൽ അജിയുടെ വീടിന്‍റെ മുകളിൽ കൽക്കെട്ട് വീണ് ഇവരുടെ വീടും അപകടാവസ്ഥയിലായിരിക്കുകയാണ്.
പഞ്ചായത്ത് പ്രസിഡന്‍റ് വിജയമ്മ വിജയലാൽ, വൈസ് പ്രസിഡന്‍റ് ജിജി ഫിലിപ്പ്, വാർഡംഗം ബീന ജോസഫ് എന്നിവർ സ്ഥലം സന്ദർശിച്ച് നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.