കേരള അഗ്രോ ബിസിനസ് കമ്പനി ഉടന്‍: മന്ത്രി പി. പ്രസാദ്
Tuesday, March 28, 2023 10:49 PM IST
ഇളങ്ങുളം: കാര്‍ഷിക മൂല്യവർധിത ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായി കര്‍ഷകരുടെ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന കേരള അഗ്രോ ബിസിനസ് കമ്പനിയുടെ പ്രവര്‍ത്തനം ഈ മാസത്തോടെ ആരംഭിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് . എലിക്കുളം പഞ്ചായത്തിന്‍റെ ഹരിതോത്സവ് 2023 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കര്‍ഷകര്‍ തങ്ങളുടെ ഉത്പന്നങ്ങളെ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റി കൃഷിയിലൂടെയുള്ള വരുമാനം വര്‍ധിപ്പിക്കണം. അതിനായി ഉത്പന്നങ്ങളുടെ പാക്കിംഗ് മുതല്‍ വില്‍പന വരെയുള്ള കാര്യങ്ങളില്‍ നൂതന രീതികള്‍ അവലംബിക്കണം. നിലവില്‍ കേരളത്തിലെ 500 കൃഷി ഭവനുകളുടെ നേതൃത്വത്തില്‍ മൂല്യവർധിത ഉത്പന്നങ്ങള്‍ നിര്‍മക്കുന്നുണ്ട്. അങ്ങനെ ഉണ്ടാക്കിയ നൂറ് ഉത്പന്നങ്ങള്‍ 31 നകം കേരള അഗ്രോ എന്ന പേരില്‍ ആമസോണ്‍, ഫ്ലിപ്പ് കാര്‍ട്ട് എന്നിവയിലൂടെ ഓണ്‍ലൈനായി വാങ്ങാന്‍ സാധിക്കും.
കാര്‍ഷിക രംഗത്തെ മാറ്റങ്ങളെക്കുറിച്ചും നൂതന കൃഷി രീതികളെക്കുറിച്ചും പഠിക്കാന്‍ ആവശ്യമെങ്കില്‍ ഇനിയും കര്‍ഷകരെ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും അയക്കും. 971 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷികമേഖലയ്ക്കായി മാറ്റി വച്ചിട്ടുണ്ട്. 2023 അന്തര്‍ദേശീയ ചെറു ധാന്യ വര്‍ഷമായി നാം ആചരിക്കുകയാണ്. കേരത്തിലെ ജനങ്ങള്‍ അരിഭക്ഷണം പോലെ ആശ്രയിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് ചെറു ധാന്യങ്ങളും. ചെറു ധാന്യങ്ങളുടെ ഉത്പാദനവും കര്‍ഷകര്‍ക്കിടയില്‍ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.
എലിക്കുളം കൃഷി ഭവന്‍ മന്ദിരം, എലിക്കുളം റൈസ് സമര്‍പ്പണം, സ്റ്റുഡന്‍റസ് ആര്‍മി, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ സമര്‍പ്പണം, ഫെയ്സ് കര്‍ഷക കൂട്ടായ്മ കുരുമുളക് നഴ്സറി, നെല്‍ കര്‍ഷകര്‍ക്കുള്ള ആദരം, കിസാന്‍ ഹെല്‍പ്പ് ഡസ്‌ക്, കാര്‍ഷിക വിപണന മേള, ഹരിത പത്രിക പ്രകാശനം എന്നിവയുടെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ അഞ്ച് കിലോ എലിക്കുളം റൈസും മന്ത്രി വാങ്ങി. ഒരു കിലോ എലിക്കുളം റൈസിന് 60 രൂപയാണ് വില.
മാണി സി. കാപ്പന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഷാജി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.എന്‍. ഗിരീഷ് കുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ജെസി ഷാജന്‍, ജോസ്മോന്‍ മുണ്ടയ്ക്കല്‍, എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സില്‍വി വിത്സണ്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബെറ്റി റോയി, പ്രഫ.എം.കെ. രാധാകൃഷ്ണന്‍, ജോമോള്‍ മാത്യു, പഞ്ചായത്തംഗങ്ങളായ സൂര്യാ മോള്‍, ഷേര്‍ളി അന്ത്യാംകുളം, അഖില്‍ അപ്പുക്കുട്ടന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഗീത വര്‍ഗീസ്, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍മാരായ ലിസി ആന്‍റണി, റീന വി. ജോണ്‍, കൃഷി വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ. ലെന്‍സി തോമസ്, പഞ്ചായത്ത് സെക്രട്ടറി കെ. സിബി ജോസ്, കൃഷി ഓഫീസര്‍ കെ.എ. ശ്രീലക്ഷ്മി, അസിസ്റ്റന്‍റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.