ജി-20 ഉച്ചകോടി ; ഒരുക്കം പൂർത്തിയാക്കി കുമരകം; അതിഥികൾ ഇന്നെത്തും
Tuesday, March 28, 2023 10:44 PM IST
കോട്ടയം: ജി-20 ഷെർപ്പ സമ്മേളനത്തിനായി അതിഥികൾ ഇന്നുമുതൽ കുമരകത്തേക്ക് എത്തിത്തുടങ്ങും. ഇന്നലെ മുതൽ കുമരകം സുരക്ഷാവലയത്തിലായി.

സമ്മേളന വേദിയായ കുമരകം കെടിഡിസി വാട്ടർ സ്‌കേപ്പിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അന്തിമഘട്ട ഒരുക്കങ്ങൾ വിലയിരുത്തി.

1600 പോലീസുകാരെയാണ് സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ആറ് എസ്പിമാർ, 20 ഡിവൈഎസ്പിമാർ, 20 ഇൻസ്‌പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും സുരക്ഷാക്രമീകരണങ്ങൾ. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടുമുതൽ പോലീസുദ്യോഗസ്ഥരെ കുമരകത്ത് പലയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.

കെടിടിഡിസിയുടെ പ്രത്യേകം തയാറാക്കിയ കൺവൻഷൻ സെന്‍ററിന്‍റെയും കലാപരിപാടികൾ നടക്കുന്ന വേദിയുടെയും അവസാനഘട്ടഅലങ്കാരപണികൾ പുരോഗമിക്കുകയാണ്. അതിഥികൾ താമസിക്കുന്ന റിസോർട്ടുകളിൽ ആംബുലൻസ് ഒഴികെയുള്ള ഒരു വാഹനങ്ങളുടെയും പാർക്കിംഗ് അനുവദിക്കില്ലെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് യോഗത്തിൽ അറിയിച്ചു.

ജി-20 ഷെർപ്പ സമ്മേളനങ്ങൾ മാർച്ച് 30 മുതൽ ഏപ്രിൽ രണ്ടുവരെയും വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങൾ ഏപ്രിൽ ആറുമുതൽ ഒൻപതുവരെയുമാണ് കുമരകത്ത് നടക്കുന്നത്.

കെടിഡിസി മാനേജിംഗ് ഡയറക്ടർ വി. വിഘ്‌നേശ്വരി, സബ് കളക്ടർ സഫ്‌ന നസ്‌റുദീൻ, ജില്ലാ മെഡിക്കൽ ഓഫീസർ എൻ. പ്രിയ, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ, വിവിധ വകുപ്പുദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.