വാഗമൺ റോഡ്: ജീവൻ നൽകിയത് 17 പേർ
Monday, March 27, 2023 11:30 PM IST
തീക്കോയി: ഈരാറ്റുപേട്ട വാഗമൺ റോഡിന്‍റെ ടാറിംഗ് ജോലികൾ പൂർത്തിയാക്കിയതിനു പിന്നാലെ റോഡിന്‍റെ ആരംഭകാലത്തെ നിർമാണ ഘട്ടത്തിൽ ജീവൻ പൊലിഞ്ഞ തൊഴിലാളികളുടെ ഓർമയ്ക്കായി ദീപം തെളിച്ചു.
പീപ്പിൾസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തീക്കോയി സ്തംഭത്തിലാണ് ദീപം തെളിച്ചു സ്മരണാഞ്ജലി അർപ്പിച്ചത്.
തിരുക്കൊച്ചി മുഖ്യമന്ത്രി ആയിരുന്ന എ.ജെ. ജോണിന്‍റെ കാലഘട്ടത്തിൽ നിർമാണം ആരംഭിച്ച് 1961 ഡിസംബർ 23ന് അന്നത്തെ പൊതുമരാമത്തു മന്ത്രി ആയിരുന്ന ഡി. ദാമോദരൻ പോറ്റിയാണ് റോഡ് ഗതാഗതത്തിനായി തുറന്നുനൽകിയത്.
17 പേരുടെ ജീവൻ
ആധുനിക യന്ത്രസാമഗ്രികൾ ഒന്നും ഇല്ലാത്ത കാലത്തിൽ മനുഷ്യപ്രയത്‌നം കൊണ്ടായിരുന്നു മലമടക്കുകൾ നിറഞ്ഞ ഈ ഭാഗത്തു റോഡ് നിർമിച്ചത്. നിർമാണ വേളയിൽ 17 തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
ഇവരുടെ ഓർമയ്ക്കായി തീക്കോയിയിൽ 1961ൽ സ്തംഭം നിർമിച്ചു. ഈ സ്തംഭം കഴിഞ്ഞ വർഷം പഞ്ചായത്ത് ഏറ്റെടുത്തു നവീകരിച്ചിരുന്നു.
62 വർഷങ്ങൾക്കു ശേഷം
കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാഗമണിലേക്കുള്ള പ്രധാന പാതയായ ഈരാറ്റുപേട്ട - പീരുമേട് സ്റ്റേറ്റ് ഹൈവേ 62 വർഷങ്ങൾ പിന്നിട്ട ശേഷമാണ് ഇപ്പോൾ ആധുനിക നിലവാരത്തിലുള്ള റോഡാക്കി മാറ്റാൻ കഴിഞ്ഞത്. ഇതേത്തുടർന്നാണ് തീക്കോയി പീപ്പിൾസ് ലൈബ്രറി ജീവൻ നൽകിയവരുടെ ഓർമയ്ക്കായി സ്മരണാഞ്ജലി സംഘടിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. ജയിംസ് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് ഷേർജി പുറപ്പന്താനം അധ്യക്ഷതവഹിച്ചു. എ.ജെ. ജോർജ് അറമത്ത്, ഡോ.എം.എ. ജോസഫ്, ജോർജ്കുട്ടി കടപ്ലാക്കൽ, ഹരി മണ്ണുമഠം, റെജൻ ആൻഡ്രൂസ്, പി. മുരുകൻ, ജോയ്‌സ് സി. ഊട്ടുകുളം തുടങ്ങിയവർ പ്രസംഗിച്ചു.