ആര്‍ദ്രകേരളം പുരസ്‌കാരം: വാഴൂർ പഞ്ചായത്തിന് ജില്ലയിൽ രണ്ടാം സ്ഥാനം
Sunday, March 26, 2023 10:28 PM IST
വാഴൂർ: ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള 2021-22 ലെ ആര്‍ദ്രകേരളം പുരസ്‌കാരം വാഴൂർ പഞ്ചായത്തിന് ജില്ലയിൽ രണ്ടാംസ്ഥാനം. ആരോഗ്യമന്ത്രി വീണാ ജോർജാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
2021 -22 സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് ആരോഗ്യ മേഖലയിൽ സംഘടിപ്പിച്ച വ്യത്യസ്തവും നൂതനവുമായ പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന സർക്കാരിന്‍റെ അംഗീകാരം. ആർദ്രം കേരളം പുരസ്കാരത്തിന്‍റെ ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും മൂന്നുലക്ഷം രൂപയുടെ കാഷ് അവാർഡാണ് ലഭിച്ചത്. കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ മികച്ച പ്രവർത്തനമാണ് പഞ്ചായത്തിലെ ആർദ്രകേരളം പുരസ്കാരത്തിന് അർഹമാക്കുന്നതിൽ മുഖ്യപങ്കു വഹിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. റെജി പറഞ്ഞു.
പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മികച്ച ലബോറട്ടറി സംവിധാനവും ഫാർമസിയും പ്രവർത്തിക്കുന്നു. രോഗപ്രതിരോധ പ്രവർത്തനങ്ങളും സബ് സെന്‍റർതല പ്രവർത്തനങ്ങളും ഏറ്റവും മികച്ച നിലയിലാണ് നടക്കുന്നത്. 2011-22 സാമ്പത്തിക വർഷത്തിൽ 40 ലക്ഷം രൂപയുടെ പദ്ധതികളാണ് കുടുംബാരോഗ്യകേന്ദ്രം മുഖേന പഞ്ചായത്ത് നടപ്പിലാക്കിയത്. മികച്ച പാലിയേറ്റീവ് കെയർ പരിചരണവും ആരോഗ്യകേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ നടന്നുവരുന്നു. പഞ്ചായത്തിൽ ചാമംപതാൽ ആയുർവേദ ഡിസ്പെൻസറി മുഖേന മികച്ച ചികിത്സ ലഭ്യമാക്കി. കീച്ചേരിപ്പടിയിലും പതിനേഴാംമൈലിലും രണ്ട് ആയുർവേദ സബ് സെന്‍ററുകൾ പ്രവർത്തിക്കുന്നുണ്ട്. സർക്കാർ നൽകുന്ന വിവിധ ഫണ്ടുകൾക്ക് പുറമെ ആറരലക്ഷം രൂപയുടെ പദ്ധതിയാണ് പഞ്ചായത്ത് നടപ്പിലാക്കിയത്. സ്ത്രീകൾക്ക് പ്രസവരക്ഷയുടെ ഭാഗമായി ജനനീ രക്ഷ എന്ന പദ്ധതിയും കിടപ്പുരോഗികളായ വ്യക്തികൾക്കുള്ള പ്രത്യേക ചികിത്സാ പദ്ധതിയായ അരികെയും ജില്ലയിൽ ആദ്യമായി നടപ്പിലാക്കിയത് വാഴൂരിലാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.
ഹോമിയോ ആശുപത്രിയുടെ പ്രവർത്തനം മികച്ച രീതിയിലാണ്. കോവിഡ് കാലത്ത് വാർഡ് തലത്തിൽ വീടുകളിൽ ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ വിതരണം ചെയ്യുന്നത് ഒരു സ്പെഷൽ ഹെൽത്ത്‌ പ്രൊജക്ടായി നടത്തി. സ്കൂൾ കുട്ടികൾക്കായി എച്ച്ഐബി വിതരണം ചെയ്തു. കരുതലോടെ മുന്നോട്ട് എന്ന സർക്കാരിന്‍റെ ആരോഗ്യപരിപാടി ബൂത്ത്‌ ക്രമീകരിച്ചു നടപ്പിലാക്കിയതായും പ്രസിഡന്‍റ് പറഞ്ഞു കുടുംബ ആരോഗ്യ കേന്ദ്രത്തിന് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കേഷനും കായകൽപ്പ അവാർഡും വാഴൂർ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. റെജി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ശ്രീകാന്ത് പി. തങ്കച്ചൻ, അലോപ്പതി-ആയുർവേദ-ഹോമിയോ മെഡിക്കൽ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നത്.