മാസ്റ്റേഴ്സ് നീന്തലില്‍ റിക്കാര്‍ഡുകളുടെ തോഴനായി പ്രഫ. സെബാസ്റ്റ്യന്‍ കദളിക്കാട്ടില്‍
Saturday, March 25, 2023 11:04 PM IST
പാലാ: മാസ്റ്റേഴ്സ് മീറ്റില്‍ ഇരുപത് വര്‍ഷത്തെ റിക്കാര്‍ഡുകളെ പഴങ്കഥയാക്കി സെബാസ്റ്റ്യന്‍ കദളിക്കാട്ടിലിനു ചരിത്രനേട്ടം. മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്ന അഞ്ചാമത് ദേശീയ മാസ്റ്റേഴ്സ് ഗെയിംസില്‍ 80-84 വയസുകാരുടെ ഗ്രൂപ്പില്‍ 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ 42.87 സെക്കൻഡിൽ നീന്തി പാലാ സ്വദേശിയായ കദളിക്കാട്ടില്‍ സെബാസ്റ്റ്യന്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയപ്പോള്‍ പുതിയൊരു ചരിത്രനേട്ടമാണ് പിറന്നത്.

കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടിയില്‍ മാസ്റ്റേഴ്സ് മത്സരങ്ങളില്‍ ആദ്യമായാണ് ഒരാൾ 43 സെക്കൻഡില്‍ താഴെ ഈ വിഭാഗത്തില്‍ വിജയിക്കുന്നത്. ഇതിനു പുറമേ 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ നീന്തലിലും 100 മീറ്റര്‍ ബട്ടര്‍ഫ്ളൈയിലും സ്വര്‍ണം നേടി.

2011 മുതലുള്ള മാസ്റ്റേഴ്സ് നീന്തല്‍ മത്സരങ്ങളില്‍ 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ റിക്കാര്‍ഡോടെ തുടര്‍ച്ചയായി 11 തവണയും സ്വര്‍ണമെഡല്‍ നേടി അജയ്യനാ പാലാ കദളിക്കാട്ടില്‍ പ്രഫ. സെബാസ്റ്റ്യന്‍ എന്ന 83കാരന്‍. 2022 നവംബറില്‍ ഓസ്ട്രേലിയയില്‍ നടന്ന പാന്‍ പസഫിക് മാസ്റ്റേഴ്സ് ഗെയിംസില്‍ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ സ്വര്‍ണവും 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വെള്ളിയും നേടിയിരുന്നു.

പാലാ സെന്‍റ് തോമസ് കോളജിലെ അധ്യാപനത്തില്‍നിന്ന് 1996ലാണ് പ്രഫ. സെബാസ്റ്റ്യന്‍ വിരമിക്കുന്നത്. തുടര്‍ന്ന് നീണ്ടനാളത്തെ പരിശീലനങ്ങള്‍ക്കു ശേഷം നീന്തല്‍ മത്സരവേദിയിലെത്തുകയായിരുന്നു. 2011 മുതല്‍ മാസ്റ്റേഴ്സ് മത്സരങ്ങളില്‍ സജീവ സാന്നിധ്യവും നിരവധി സ്വര്‍ണ, വെള്ളി മെഡലുകള്‍ക്ക് ഉടമയുമാണ് പ്രഫ. സെബാസ്റ്റ്യന്‍.

കള്ളിവയലില്‍ പരേതയായ ശാന്തമ്മയാണ് ഭാര്യ. ബിജു സെബാസ്റ്റ്യന്‍ (എന്‍ജിനിയര്‍), ഡോ. ജയിംസ് ബാബു, ഡോ. തോമസ് ലീ, മാത്യു സെബാസ്റ്റ്യന്‍ (എന്‍ജിനിയര്‍), ഡോ. സുമിത സെബാസ്റ്റ്യന്‍, പരേതനായ ബോണി എന്നിവരാണു മക്കള്‍.