അഞ്ചുപേരെ കടിച്ച തെരുവുനായ നിരവധി നായ്ക്കളെയും കടിച്ചു
Thursday, March 23, 2023 11:54 PM IST
വൈക്കം: വൈക്കം ആയുർവേദ ആശുപത്രിക്കു സമീപം അഞ്ചു പേരെ കടിച്ച നായ പ്രദേശത്തെ നിരവധി തെരുവുനായ്ക്കളെ കടിച്ചതായി സംശയം ബലപ്പെട്ടതോടെ പ്രദേശവാസികൾ ഭീതിയിൽ. പേ വിഷബാധ സംശയിക്കുന്ന തെരുവുനായ ഇന്നലെ വൈകുന്നേരം ചത്തതോടെ ജനങ്ങളുടെ ഭീതി ഇരട്ടിച്ചു. അഞ്ചു പേർക്ക് കടിയേറ്റ ആയുർവേദ ആശുപത്രി പരിസരം, സമീപത്തെ ഗ്യാസ് ഗോഡൗണിന്‍റെ സമീപത്തെ വിജനമായ പുരയിടം, കോവിലകത്തുംകടവ് മത്സ്യമാക്കറ്റ് പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.
കൂട്ടം കൂടിയെത്തുന്ന നായ്ക്കൾ പലപ്പോഴും നിരത്ത് കൈയടക്കുന്നതിനാൽ വിദ്യാർഥികളടക്കം ഭയന്നാണ് വഴിയിലൂടെ കടന്നുപോകുന്നത്. കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിൽ കച്ചവടമാരംഭിക്കുമ്പോൾ മാർക്കറ്റ് വളപ്പിലെത്തുന്ന നായ്ക്കളുടെ കൂട്ടം കച്ചവടക്കാർക്കും മത്സ്യം വാങ്ങാനെത്തുന്നവർക്കും ഒരു പോലെ ഭീഷണിയാവുകയാണ്. തെരുവുനായ ശല്യമൊഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.