മീനച്ചിലാർ പുനർജനി പദ്ധതി സ്ഥലഉടമകൾക്കു വിനയാകുന്നു
Thursday, March 23, 2023 10:35 PM IST
ഈരാറ്റുപേട്ട: മണലും മാലിന്യവും അടിഞ്ഞ് ഒഴുകാൻ ഇടയില്ലാതെ നാടിനെ പ്രളയത്തിൽ മുക്കുന്ന മീനച്ചിലാറിന് ഇനി പുനർജനിയുടെ കാലം എന്ന പേരിൽ ജലവിഭവവകുപ്പ് നടപ്പാക്കിയ റൂം ഫോർ റിവർ പദ്ധതി സ്ഥല ഉടമകൾക്കു വിനയാകുന്നു.

പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മാർച്ചിൽ മീനച്ചിലാറ്റിൽനിന്നു മണലും മണ്ണും വാരിയിട്ടത് നദികളിലെ ഇരുകരകളിലുമുള്ള പുരയിടങ്ങളിലാണ്. രണ്ടാഴ്ചയ്ക്കകം മണലും മണ്ണും മാറ്റുമെന്നാണ് ജലവിഭവവകുപ്പ് അധികൃതർ ഉറപ്പു കൊടുത്തതെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും ഇവ മാറ്റാൻ അധികൃതർ തയാറായിട്ടില്ലെന്ന് സ്ഥലഉടമകൾ പറയുന്നു. ഇതു കാരണം ഇവിടെ കൃഷി ചെയ്യാൻ സാധിക്കുന്നില്ലെന്നും മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടായതായും പാഴ്ച്ചെടികൾ മുളച്ച് പൊന്തിയതായും വേനൽക്കാലത്ത് ഇഴജന്തുക്കൾ വർധിച്ചതായും സ്ഥലഉടമകൾ പരാതിപ്പെടുന്നു.

ആകെ 2,200 ലോഡ് മണലും ചെളിയുമാണു മീനച്ചിലാറ്റിൽനിന്നു വാരി അഞ്ചു സ്ഥലങ്ങളിൽ നിക്ഷേപിച്ചത്. ഈരാറ്റുപേട്ട നഗരസഭയുടെ കിഴക്കൻ അതിർത്തിയായ കാരക്കാട് ഭാഗം മുതൽ അൽമനാർ സ്കൂൾ വരെ കാരക്കാട്, ഈലക്കയം, അൽമനാർ എന്നിങ്ങനെ മൂന്നു സോണുകളായി തിരിച്ചാണ് നദീ ശുചീകരണം നടത്തിയത്. ഇതിനുവേണ്ടി ഈരാറ്റുപേട്ട നഗരസഭ 20 ലക്ഷം രൂപ ചെലവഴിക്കുകയും ചെയ്തിരുന്നു. തുക ഇതുവരെയും ജലവിഭവവകുപ്പ് നൽകിയിട്ടില്ല. മണലും മണ്ണും ലേലം ചെയ്യാൻ ജലവിഭവവകുപ്പ് അമിതമായ തുകയാണ് ക്വട്ടേഷൻ ഇട്ടത്. ഇതുകാരണം മൂന്നു ലേലം വിളിച്ചെങ്കിലും ആരും ലേലത്തിന് എത്തിയില്ല. കഴിഞ്ഞ മഴയിൽ 30 ശതമാനം മണലും ആറ്റിലേക്ക് ഒഴുകിപ്പോയതായും നഗരസഭാ അധികൃതർ പറയുന്നു.