അഞ്ചുവിളക്കിന്‍റെ നാട്ടിലെ മതമൈത്രിയുടെ കാവലാൾ‍
Wednesday, March 22, 2023 12:42 AM IST
ചങ്ങനാശേരി: മതമൈത്രിയുടെ നഗരം എന്നറിയപ്പെടുന്ന ചങ്ങനാശേരിയില്‍ മൈത്രിയും സാഹോദര്യവും നിലനിര്‍ത്തുന്നതില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്‍റെ ശ്രമങ്ങള്‍ വലുതായിരുന്നു. പൊതുസമൂഹത്തിനു ദോഷമാകുന്ന ഏതു വിഷയങ്ങളുണ്ടായാലും അതിനെതിരേ പവ്വത്തില്‍ പിതാവിന്‍റെ ശബ്ദം ഉയര്‍ന്നിരുന്നു. വിദ്യാഭ്യാസ സ്വാതന്ത്ര്യം, ന്യൂനപക്ഷാവകാശങ്ങൾ എന്നപോലതന്നെ മതേതരത്വം സംരക്ഷിക്കുന്നതിനും മാര്‍ പവ്വത്തില്‍ വഹിച്ച പങ്ക് മഹത്തരമായിരുന്നു.
മതാന്തര സംവാദങ്ങള്‍ക്കും സഭൈക്യചര്‍ച്ചകള്‍ക്കും മാര്‍ പവ്വത്തില്‍ എന്നും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. പൊതുവിഷയങ്ങളില്‍ മാര്‍ പവ്വത്തിലിന്‍റെ ശബ്ദത്തിന് കേരളം കാതോര്‍ത്തിരുന്നു. മാനവിക സ്‌നേഹത്തിന്‍റെ വക്താവ് കൂടിയായ മാര്‍ പവ്വത്തില്‍ അശരണര്‍ക്കും നിരാലംബര്‍ക്കും തെരുവില്‍ അലയുന്നവര്‍ക്കും ഭവനരഹിതർക്കും എന്നും ആശ്വാസമായിരുന്നു.
ചങ്ങനാശേരിയില്‍ ഹിന്ദു, മുസ്‌ലീം, ക്രിസ്ത്യന്‍ നേതാക്കളുമായി ആഴമായ സൗഹൃദമാണ് മാര്‍ പവ്വത്തില്‍ പുലര്‍ത്തിയിരുന്നത്. ആവശ്യസമയങ്ങളില്‍ അവരുമായി ചര്‍ച്ചകള്‍ നടത്താനും അദ്ദേഹം അവസരം കണ്ടെത്തിയിരുന്നു.
ക്രിസ്മസ് കാലങ്ങളില്‍ സമുദായ, രാഷ്‌ട്രീയ, സാംസ്‌കാരിക നേതാക്കളെ വിളിച്ചുചേര്‍ത്ത് ആശംസകള്‍ നേരുകയും ബന്ധം ഉറപ്പിക്കുകയും ചെയ്തതും മാര്‍ പവ്വത്തിലിന്‍റെ സാമൂഹിക ബന്ധത്തിന്‍റെ തെളിവായി അവശേഷിക്കുന്നു. ചങ്ങനാശേരിയിലെ വ്യാപരി-വ്യവസായി-തൊഴിലാളി സമൂഹത്തെയും അദ്ദേഹം അളവറ്റ നിലയില്‍ സ്‌നേഹിച്ചിരുന്നു.