ചരിത്രം കുറിച്ച വിടവാങ്ങൽ, ദുഃഖസാന്ദ്രമായ വിലാപയാത്ര
Tuesday, March 21, 2023 11:54 PM IST
രാജു കുടിലിൽ

ചങ്ങനാശേരി: അതിമെത്രാസന ഭവനത്തിൽനിന്ന് സിംഹാസന ദേവാലയത്തിലേക്കുള്ള ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്‍റെ അവസാന യാത്ര അവിസ്മരണീയമായി. ചങ്ങനാശേരി കണ്ട എക്കാലത്തെയും വലിയ വിടവാങ്ങൽച്ചടങ്ങായി മാറിയ വിലപയാത്രയിൽ അമ്പൂരിമുതൽ ആലപ്പുഴവരെയും അതിരമ്പുഴമുതൽ മണിമല വരെയുമുള്ള വിവിധ ഇടവകകളിൽനിന്ന് ഒഴുകിയെത്തിയ ആയിരങ്ങൾ പങ്കുചേർന്നു. ഇവർക്കൊപ്പം നാനാജാതി മതസ്ഥരായ പൗരാവലിയും.കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. നഗരവീഥികളിലെങ്ങും മാർ പവ്വത്തിലിന്‍റെ ചിത്രങ്ങൾ ആലേഖനം ചെയ്ത വലിയ ബോർഡുകൾ. ചങ്ങനാശേരിയിലെ നാനാജാതി മതസ്ഥരായ ജനതയെ സ്നേഹത്തിലും ഐക്യത്തിലും കോർത്തിണക്കിയ വലിയ പിതാവിന്‍റെ വിയോഗദുഃഖത്തിൽ നഗരമാകെ ശോകമൂകമായി.

ആർച്ച്ബിഷപ്സ് ഹൗസ് ചാപ്പലിൽ മൃതസംസ്കാര ശുശ്രൂഷയുടെ ആദ്യഘട്ടം പൂർത്തിയാക്കിയ ശേഷം രാവിലെ 9.30ന് ആരംഭിച്ച വിലാപയാത്ര മെത്രാപ്പോലീത്തൻ ദേവാലയത്തിൽ എത്തിയപ്പോൾ 12 മണിയായി.ഏറ്റവും മുന്നിലായി പോലീസിന്‍റെ പൈലറ്റ് ജീപ്പ്. വിലാപയാത്രയുടെ വരവറിയിച്ച് നീങ്ങിയ അനൗൺസ്മെന്‍റ് വാഹനത്തിനു പിന്നിലായി കത്തിച്ച മെഴുകുതിരികൾക്കു നടുവിൽ മാർത്തോമ്മാ സ്ലീവാ.

അതിരൂപതയിലെ 18 ഫൊറോനകളിലെ 250ലേറെ ഇടവകകളിൽനിന്നുള്ള വിശ്വാസികൾ പൊൻ - വെള്ളിക്കുരിശുകളും മുത്തുക്കുടകളുമായി വിലാപയാത്രയിൽ അണിനിരന്നു.

ഏറ്റവും മുന്നിൽ ചങ്ങനാശേരി ഫൊറോനയിലെയും ഏറ്റവും പിന്നിൽ കുറുമ്പനാടം ഫൊറോനയിലെയും ഇടവകകളിൽനിന്നുള്ള വിശ്വാസികൾ. പിന്നാലെ ജനപ്രതിനിധികൾ, വൈദിക വിദ്യാർഥികൾ, സന്യാസിനികൾ, വൈദികർ.

ഇതിനും പിന്നിലായി ഭൗതികദേഹം വഹിച്ചുകൊണ്ട് പ്രത്യേകം അലംകൃതമായ വാഹനം. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ് മാർ ജോർജ് രാജേന്ദ്രൻ, ബിഷപ് മാർ തോമസ് തറയിൽ, ബിഷപ് മാർ തോമസ് പാടിയത്ത് എന്നിവർ വാഹനത്തിൽ ഭൗതികദേഹത്തിനൊപ്പം സന്നിഹിതരായിരുന്നു. ആയിരക്കണക്കിന് വിശ്വാസികൾ വാഹനത്തെ അനുധാവനം ചെയ്ത് നടന്നുനീങ്ങി.

ബാൻഡ് സെറ്റുകളും വിടവാങ്ങൽ ഗീതങ്ങളും തീർത്ത ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിൽ വലിയ പിതാവിനെ ഒരുനോക്കു കാണാൻ കാത്തുനിന്ന ആയിരങ്ങൾക്കിടയിലൂടെ വാഹനം സാവകാശം നീങ്ങി. അരമനപ്പടി, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, സെൻട്രൽ ജംഗ്ഷൻ, ചന്തക്കടവിലെ കുരിശുപള്ളി തുടങ്ങിയ സ്ഥലങ്ങളിൽ അന്തിമോപചാരമർപ്പിക്കാൻ വാഹനം നിർത്തേണ്ടി വന്നു. വിലാപയാത്ര സെൻട്രൽ ജംഗ്ഷനിൽ എത്തിയപ്പോൾ പൗരാവലി മാർ പവ്വത്തിലിന് ആദരവുകളർപ്പിച്ചു.

വിലാപയാത്ര കത്തീഡ്രൽ ദേവാലയത്തിലെത്തുമ്പോഴേക്കും അവിടെ വിശിഷ്ടവ്യക്തികൾ ഉൾപ്പെടെ വൻ ജനാവലി കാത്തുനിന്നിരുന്നു. അവർക്ക് നടുവിലൂടെ മാർ പവ്വത്തിൽ അവസാനമായി സിംഹാസന ദേവാലയത്തിലേക്ക് പ്രവേശിച്ചു.