വെച്ചൂർ പഞ്ചായത്ത് ബജറ്റ്കാർഷികമേഖലയ്ക്കും വനിതാക്ഷേമത്തിനും മുൻഗണന
Sunday, March 19, 2023 10:40 PM IST
വെച്ചൂർ: കൃഷിക്കും അനുബന്ധമേഖലയ്ക്കും വനിതാ ക്ഷേമം പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതപുരോഗതി തുടങ്ങിയവ ലക്ഷ്യമിട്ടുള്ള പദ്ധതികളുമായി വെച്ചൂർ പഞ്ചായത്ത് ബജറ്റ്.
ആകെ 23,51,28,000 രൂപവരവും 23,36,77, 995രൂപചെലവും 15, 58,339 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. കൃഷിക്കും അനുബന്ധ മേഖലയ്ക്കുമായി 64, 15,000 രൂപയും വനിതാ ക്ഷേമത്തിനായി 19,5000 രൂപയും പട്ടികജാതി ക്ഷേമത്തിന് 51,89,000 രൂപയും ആരോഗ്യ ശുചിത്വ മേഖലയ്ക്ക് 44,86,200 രൂപയും പശ്ചാത്തല വികസനത്തിന് 2,71,88000 രൂപയും വയോജന ക്ഷേമത്തിന് 16,83,000 രൂപയും മൽസ്യത്തൊഴിലാളി മേഖലയ്ക്ക് 5,50000 രൂപയും കുട്ടികളുടെ ക്ഷേമത്തിന് 19, 23,500 രൂപയും വകയിരുത്തിയിട്ടുണ്ട്. വനിതകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനായി നിരവധി പദ്ധതികൾ ഉൾപ്പെടുത്തിയ ബജറ്റ് വനിതാ സൗഹൃദപരമാണ്.
അതി ദരിദ്രരായവരെ ശക്തികരിക്കാനും പഠനത്തിൽ പിന്നാക്കമായ വിദ്യാർഥികളുടെ നിലവാരം മെച്ചപ്പെടുത്താൻ ഒപ്പത്തിനൊപ്പം പദ്ധതി, പട്ടികജാതി, മൽസ്യത്തൊഴിലാളി വിദ്യാർഥികൾക്ക് ലാപ്ടോപ്പ്, തോടു ആഴംകൂട്ടി പുനരുദ്ധാരണം, പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സും ബസ്ബേയും നിർമിക്കുക തുടങ്ങിയ പദ്ധതികളിലൂടെ പഞ്ചായത്തിന്‍റെ സമഗ്രവികസന മാണ് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. ഷൈല കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിൻസി ജോസഫ് എന്നിവർ പറഞ്ഞു.
കാർഷിക വിനോദ സഞ്ചാര മേഖലകളുടെ വികസനത്തിനും യുവജന ക്ഷേമത്തിനും മതിയായതുക വകയിരുത്തിയിട്ടില്ലെന്ന് പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു.