നെടുംകുന്നം: വിശുദ്ധ ബൈബിളിനെ പരസ്യമായി ആക്ഷേപിക്കുകയും കത്തിക്കുകയും ചെയ്ത നീചമായ പ്രവൃത്തിയെ നെടുംകുന്നം ഫൊറോന മാതൃ-പിതൃവേദി ഡയറക്ടർ ഫാ. സിറിയക് വലിയ പറമ്പിലിന്റെയും ആനിമേറ്റർ സിസ്റ്റർ അൽഫോൺസ സിഎംസിയുടെയും നേതൃത്വത്തിൽ കൂടിയ യോഗം അപലപിച്ചു. ഫൊറോന പിതൃവേദി പ്രസിഡന്റ് ലാലപ്പൻ നെല്ലിക്കലും മാതൃവേദി പ്രസിഡന്റ് ഷീബ ജോസഫ് ഇല്ലിമൂട്ടിലും ചർച്ചകൾക്ക് നേതൃത്വം നൽകി.
പി.ടി. തോമസ് പിച്ചനാട്ട്, ജോർജ് തോമസ് തലക്കുളം, കെ.എസ്. സെബാസ്റ്റ്യൻ കളപ്പുരക്കൽ എന്നിവർ പ്രസംഗിച്ചു.
മണിമല: വിശുദ്ധ ബൈബിൾ കത്തിച്ച സംഭവത്തിൽ മണിമല ഹോളി മാഗി യുവദീപ്തി - എസ്എംവൈഎം പ്രതിഷേധിച്ചു. ക്രൈസ്തവ വിശ്വാസങ്ങൾക്കെതിരേയുള്ള ഇത്തരം കടന്നാക്രമണങ്ങളിൽ ദുഃഖമുണ്ടെന്നും മതസ്വാതന്ത്ര്യം സംരക്ഷിക്കേണ്ട കടമ സർക്കാരിന്റേതാണെന്നും യോഗം വിലയിരുത്തി.
ഫൊറോന വികാരി ഫാ. മാത്യു താന്നിയത്ത് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. മാർട്ടിൻ ഇലക്കാട്ടുനാലുപറയിൽ, എ, ബി വിഭാഗം പ്രസിഡന്റുമാരായ മെൽവിൻ മാത്യു, ടിൻസി ടോം, മണിമല ഫൊറോന പ്രസിഡന്റ് അലൻ ടോം, ഫൊറോന ഡെപ്യൂട്ടി പ്രസിഡന്റ് മെറീറ്റ ജോസഫ്, ആനിമേറ്റർ ബെന്നി, സിസ്റ്റർ ഐറിൻ മേരി സിഎംസി എന്നിവർ പ്രസംഗിച്ചു.
തുരുത്തി: വിശുദ്ധ ബൈബിളിനെ അവഹേളിക്കുകയും കത്തിക്കുകയും ചെയ്ത് ഏറ്റവും നീചമായ രീതിയില്‍ ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവം അപലപനീയമാണെന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും തുരുത്തി ഫൊറോന മര്‍ത്ത് മറിയം യൂണിറ്റ് മാതൃ-പിതൃവേദി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
തുരുത്തി ഫൊറോന വികാരി ഫാ. ജോസ് വരിക്കപ്പള്ളി അധ്യക്ഷത വഹിച്ചു. ഫാ. എബിന് ഈട്ടിക്കല്‍, അനിമേറ്റര്‍ സിസ്റ്റര്‍ ജിയോ ട്രീസാ, ബൈജു ആലഞ്ചേരി, മോനിച്ചന് അറയ്ക്കല്‍, ജോസ് തോമസ് പോരൂക്കര, ജയിംസ് വട്ടപ്പറമ്പില്‍, തങ്കച്ചന് കല്ലുകളം, സിനി കെ. ആന്റണി, തങ്കച്ചി സജിമോന്‍, ജിജി ബൈജു, ടെസി കൊച്ചീത്ര എന്നിവര്‍ പ്രസംഗിച്ചു.