വീട്ടുമുറ്റത്തിരുന്ന ബൈക്ക് കടത്തിക്കൊണ്ടുപോയി കത്തിച്ചു
Monday, February 6, 2023 11:41 PM IST
വെച്ചൂർ: വെച്ചൂർ ഇടയാഴത്ത് വീട്ടുമുറ്റത്തുവച്ചിരുന്ന വില കൂടിയ ബൈക്ക് മോഷ്ടിച്ച് ഒരു കിലോമീറ്റർ അകലെ കൊണ്ടുപോയി കത്തിച്ചു. പൂത്തോട്ടയിലെ ബൈക്ക് സർവീസ്‌ സെന്‍ററിൽ ടെക്നീഷനായ ശരത് ലാലിന്‍റെ വീട്ടിൽനിന്നാണ് സർവീസിനായി കൊണ്ടുവന്ന കൊച്ചി സ്വദേശിയുടെ ബൈക്ക് കൊണ്ടുപോയി കത്തിച്ചത്.

ഒരു കിലോമീറ്റർ മാറി കൊല്ലംതാനം പ്രദേശത്തെ ഇട റോഡിലാണ് ഞായറാഴ്ച രാത്രി രണ്ടോടെ സംഭവം. വെച്ചൂർ ഇടയാഴം - കല്ലറ റോഡരുകിലെ തോട്ടാപ്പള്ളിയിലെ ശരത്‌ലാലിന്‍റെ വീട്ടിൽ വച്ചിരുന്ന ഒരു ലക്ഷത്തി അറുപതിനായിരം രൂപവിലവരുന്ന യമഹ ബൈക്കാണ്‌ കത്തിനശിച്ചത്.
ശരത് ലാലിന്‍റെ സുഹൃത്തും ഒപ്പം ജോലി ചെയ്യുന്നയാളുമായ കൊച്ചി സ്വദേശി ഉനൈസിന്‍റെയായിരുന്നു ബൈക്ക്. 10 വർഷത്തിലധികമായി ബൈക്ക് അറ്റകുറ്റപ്പണി നടത്തുന്ന വീട്ടിൽ മറ്റ് ബൈക്കുകൾക്ക് ഒപ്പമായിരുന്നു കത്തിയ ബൈക്കും വച്ചിരുന്നത്.

ഒരു കിലോമീറ്റർ മാറി ഞായറാഴ്ച രാത്രി രണ്ടോടെ ഇടറോഡിലെ വൈദ്യുതി പോസ്റ്റിനു താഴെ ബൈക്ക് കത്തുന്നത് കണ്ട സമീപവാസിയാണ് പോലീസിൽ വിവരം അറിയിച്ചത്. ബൈക്ക് നമ്പർ നോക്കി ഉടമയെ കണ്ടെത്തി പോലീസ് വിവരമറിയച്ചപ്പോഴാണ് മോഷണം പോയതായി ശരത്ത്‌ലാലും അറിഞ്ഞത്. സ്ഥലത്ത് എത്തിയപ്പോഴാണ് കത്തിയത് ഈ ബൈക്കാണെന്ന് അറിഞ്ഞത്. വ്യാഴാഴ്ചയാണ് ബൈക്ക് സർവീസിംഗിനായി ഇവിടെ കൊണ്ടുവന്നത്. മോഷണം നടക്കുമ്പോൾ ബൈക്കിൽ പെട്രോൾ കുറവായിരുന്നു. ബൈക്ക് നിന്നുപോയ ദേഷ്യത്തിലാകാം മോഷ്ടാവ് ബൈക്ക് കത്തിച്ചതെന്ന് ശരത് ലാൽ പറയുന്നു. പാടശേഖരങ്ങളുടെ നടുവിലൂടെയുള്ള വഴിയിലും പ്രദേശത്തും മയക്കുമരുന്ന് ഗുണ്ടാസംഘങ്ങൾ വ്യാപകമാണ്. സംഭവത്തിൽ ഇന്നലെ വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. ഒന്നരമാസം മുമ്പാണ് ശരത് ലാൽ യമഹ സർവീസ് സെന്‍ററിൽ ജോലിക്ക് കയറിയത്. ബൈക്കിന്‍റെ ഉടമയായ ഉനൈസ് സർവീസ് സെന്‍ററിലെ സെയിൽസ് എക്സിക്യുട്ടീവാണ്.