വാഴൂർ: മുറ്റത്തെ മുല്ല പദ്ധതി പ്രകാരം സഹകരണ സംഘങ്ങൾ കുടുംബശ്രീകൾക്ക് കൂടുതൽ വായ്പ ലഭ്യമാക്കുമെന്ന് സഹകരണ രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ വാഴൂർ പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് മുഖേന കുടുംബശ്രീ അംഗങ്ങൾക്ക് ലഭ്യമാക്കുന്ന മൂന്നു കോടി രൂപയുടെ മൈക്രോ ക്രെഡിറ്റ് വായ്പയുടെ വിതരണോദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വായ്പാ തിരിച്ചടവിന്റെ കാര്യത്തിൽ സ്ത്രീകൾ 90 ശതമാനം കൃത്യത പുലർത്തുന്നുണ്ട്. മുറ്റത്തെ മുല്ല പദ്ധതി പ്രകാരം 6000 കോടി രൂപയുടെ വായ്പ നിലവിൽ സംസ്ഥാനത്ത് സഹകരണ സംഘങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിലെ സഹകരണ സംഘങ്ങളോടൊപ്പം മാതൃകാപരമായ പ്രവർത്തനമാണ് കുടുംബശ്രീ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വാഴൂർ പഞ്ചായത്തിലെ 39 കുടുംബശ്രീകൾക്ക് നാലു ശതമാനം പലിശ നിരക്കിൽ മൂന്നു കോടി രൂപയാണ് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ വിതരണം ചെയ്തത്.
ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. കെഎസ്ബിസിഡിസി അക്കൗണ്ടന്റ് കെ.ജി. ഉഷാകുമാരി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.എം. ജോൺ, ഗീത. എസ്. പിള്ള, പഞ്ചായത്തംഗങ്ങളായ ജിജി നടുവത്താനി, ഡി. സേതുലക്ഷ്മി, നിഷ രാജേഷ്, സൗദ ഇസ്മയിൽ, ഡെൽമ ജോർജ്, എസ്. അജിത് കുമാർ, ജിബി പൊടിപാറക്കൽ, പഞ്ചായത്ത് സെക്രട്ടറി എസ്. സജീഷ്, അസിസ്റ്റന്റ് സെക്രട്ടറി ആർ. മഞ്ജുള, ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബെജു കെ. ചെറിയാൻ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സ്മിതാ ബിജു എന്നിവർ പ്രസംഗിച്ചു.