കേന്ദ്ര ബജറ്റ്: പ്രതീക്ഷയേറി എരുമേലി വിമാനത്താവളം
Wednesday, February 1, 2023 10:40 PM IST
എരുമേലി: രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങൾ ആരംഭിക്കുമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം എരുമേലിയിലെ നിർദിഷ്‌ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവള പദ്ധതിക്ക് പ്രതീക്ഷ കൂട്ടുന്നു.
നിലവിൽ ചെറുവള്ളി എസ്റ്റേറ്റും അനുബന്ധ സ്ഥലങ്ങളും ഏറ്റെടുത്ത് വിമാനത്താവളം നിർമിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടത് കഴിഞ്ഞയിടെയാണ്. ഇതിനു പിന്നാലെയാണ് ഇന്നലെ കേന്ദ്ര ബജറ്റിൽ പ്രതീക്ഷ വർധിപ്പിച്ചിരിക്കുന്ന പ്രഖ്യാപനം.
50 പുതിയ വിമാനത്താവളങ്ങൾ രാജ്യത്ത് നിർമിക്കുമെന്നാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. എരുമേലിയിൽ ശബരിമല വിമാനത്താവള പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുമ്പോഴാണ് കേന്ദ്ര ബജറ്റിലെ ഈ സുപ്രധാന പ്രഖ്യാപനം. ഹെലിപ്പാഡുകൾ, വാട്ടർ എയ്റോ ഡ്രോണുകൾ, ലാൻഡിംഗ് ഗ്രൗണ്ടുകൾ എന്നിവ നവീകരിച്ച് വ്യോമഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിനിടെ പ്രഖ്യാപിച്ചു. ഇത് ശബരിമല തീർഥാടന യാത്രയ്ക്ക് വിമാനമാർഗം സാധ്യമാക്കുന്നതുവരെ ആവശ്യമെങ്കിൽ ഹെലിപ്പാഡ് ഒരുക്കാനുള്ള സാധ്യതയ്ക്കും പിൻബലം പകരുകയാണ്.
സംസ്ഥാന സർക്കാർ അതിവേഗം നടപ്പിലാക്കാൻ തെരഞ്ഞെടുത്ത പദ്ധതികളിലൊന്നാണ് എരുമേലിയിലെ വിമാനത്താവള പദ്ധതി. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽനിന്ന് എരുമേലി വിമാനത്താവള പദ്ധതിക്ക് അന്തിമ അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികളിലാണ് സംസ്ഥാന സർക്കാർ. വിമാനത്താവളം നിർമിക്കാനായി 2263 ഏക്കറുള്ള ചെറുവള്ളി എസ്റ്റേറ്റും പുറത്തുള്ള 307 ഏക്കർ സ്ഥലവും ഉൾപ്പെടെ എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി ആകെ 1039.876 ഹെക്ടർ (2570 ഏക്കർ) സ്ഥലം ഏറ്റെടുക്കാനാണ് സംസ്ഥാന സർക്കാർ കഴിഞ്ഞയിടെ ഉത്തരവ് പുറപ്പെടുവിച്ചത്.
ഏറ്റെടുക്കാനുള്ള സ്ഥലങ്ങൾ സംബന്ധിച്ച് സർവേ നമ്പറുകളും പ്രസിദ്ധീകരിച്ചിരുന്നു. കേന്ദ്ര ബജറ്റിൽ അനുകൂല പ്രഖ്യാപനം വന്ന സാഹചര്യത്തിൽ ഇനി സ്ഥലം ഏറ്റെടുക്കൽ നടപടികൾ വൈകാതെയുണ്ടായേക്കും. സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിന് മുമ്പ് നടത്തേണ്ട സാമൂഹിക ആഘാതപഠനമാകും ഉടനെ ആരംഭിക്കുക. സാമൂഹിക ആഘാത പഠനം പൂർത്തിയാക്കിയ ശേഷം കേന്ദ്ര വ്യോമയാന മന്ത്രാലയം പഠന റിപ്പോർട്ട് അംഗീകരിച്ചാൽ പഠന റിപ്പോർട്ട് വിദഗ്ധ സമിതി പരിശോധിക്കണം.
കണ്ടെത്തിയ സ്ഥലം യോഗ്യമാണെന്ന് സിവിൽ വ്യോമയാന ഡയറക്ടർ ജനറലും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയും അംഗീകരിച്ച ശേഷമാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ നിയമപരമായി കഴിയുക.
സ്ഥലങ്ങളും വീടുകളും സ്ഥാപനങ്ങളും നഷ്‌ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള പ്രത്യേക പാക്കേജും ഇതോടൊപ്പം നടപ്പിലാക്കേണ്ടി വരും. ശബരിമല തീർഥാടനത്തിനും സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിക്കും വരുമാനം കൂട്ടുന്ന പദ്ധതി എന്ന നിലയിലും ആകാശ യാത്രയാണ് ഭാവിയിലെ യാത്രാവഴിയെന്ന തിരിച്ചറിവും നിർദിഷ്‌ട ശബരിമല വിമാനത്താവള പദ്ധതിക്ക് ഇനി ഗതിവേഗം കൂട്ടുമെന്ന് ഉറപ്പാവുകയാണ്.