തിടനാട്ടിൽ എഴുന്നൂറോളം വളർത്തുമത്സ്യങ്ങൾ ചത്തു
Tuesday, January 24, 2023 10:31 PM IST
തിടനാട്: വിളവെടുപ്പിനു കാലമായ എഴുന്നൂറ് മത്സ്യങ്ങൾ ചത്തുപൊങ്ങി. തിടനാട് ഐക്കരയിൽ ടോമിച്ചൻ സ്കറിയായുടെ പടുതാക്കുളത്തിലെ മത്സ്യങ്ങളാണു ചത്തത്. പല ദിവസങ്ങളിലായാണു മീനുകൾ ചത്തത്.
സുഭിക്ഷ കേരളം പദ്ധതി പ്രകാരം ഒൻപതു മാസം മുൻപാണ് ടോമിച്ചൻ പുരയിടത്തിലെ പടുതാക്കുളത്തിൽ 750 ആസാം വാളയെ നിക്ഷേപിച്ചത്. ഫിഷറിസ് വകുപ്പാണു മത്സ്യം നൽകിയത്. 700 ഗ്രാം വരെ ഉണ്ടായിരുന്ന മത്സ്യങ്ങളാണു ചത്തത്. ഫിഷറീസ് വകുപ്പിനെ വിവരമറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥരെത്തി പരിശോധനയ്ക്കായി ജീവനുള്ള മത്സ്യത്തെ ശേഖരിച്ചു. 70,000 രൂപയുടെ നഷ്ടമാണ് ഇതുമൂലം കർഷകനുണ്ടായത്.
കുളത്തിലെ വെള്ളം പരിശോധിച്ചപ്പോൾ അമോണിയയുടെ അളവ് മൂന്നു ഗ്രാമാണു കാണിക്കുന്നത്. നാലു ഗ്രാം വരെ ആസാം വാളയുടെ വളർച്ചയ്ക്ക് തടസമാകില്ലെന്നാണു മത്സ്യകർഷകർ പറയുന്നത്. സർക്കാർ പദ്ധതിയിലുള്ള മീൻ വളർത്തലിനെങ്കിലും ഇൻഷ്വറൻസ് ഏർപ്പെടുത്തണമെന്ന ആവശ്യമാണ് കർഷകർ മുൻപോട്ടു വയ്ക്കുന്നത്. ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സാങ്കേതിക ഉപദേശം കർഷകർക്കു ലഭ്യമാക്കണമെന്നും അവശ്യമുയരുന്നുണ്ട്.