ഒപ്പന വേദിയിൽ മിന്നുംതാരമായി ലിസ
Wednesday, December 7, 2022 11:28 PM IST
കാഞ്ഞിരപ്പള്ളി: ഒപ്പനവേദിയില്‍ താരമായി നെടുംകുന്നം സെന്‍റ് തെരേസാസ് എച്ച്എസ്എസിലെ ലിസ മെറിന്‍. ഉയരക്കുറവ് മൂലം ഗ്രൂപ്പു മത്സരങ്ങളില്‍ പങ്കുചേരാനാകാതെ വന്ന ലിസ മെറിന്‍ ഒപ്പനയില്‍ പാട്ടുകാരിയായിട്ടാണ് ഇന്നലെ വേദിയിലെത്തിയത്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എ ഗ്രേഡും മൂന്നാം സ്ഥാനവുമാണ് ടീമിനു ലഭിച്ചത്. പരിശീലകനായ നസീര്‍ തലശേരിയാണ് ലിസയുടെ കഴിവ് കണ്ടു ഒപ്പനസംഘത്തിലേക്കു ചേര്‍ത്തത്. ആറ് വര്‍ഷമായി സംഗീതം അഭ്യസിക്കുന്ന ലിസ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

സംഘനൃത്തം
വേദിയിൽ വക്കേറ്റം
=രക്ഷിതാക്കളും അധ്യാപകരും
തമ്മിൽ വക്കേറ്റവും ഉന്തും തള്ളും

കാഞ്ഞിരപ്പള്ളി: കോട്ടയം റവന്യു ജില്ലാ കലോത്സവത്തിൽ രക്ഷിതാക്കളും അധ്യാപകരും തമ്മിൽ വക്കേറ്റവും ഉന്തും തള്ളും. സംഘനൃത്തവുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നത്തിന് കാരണം.ഇന്നലെ രാത്രി 10.15 ഓടെ അവസാനിച്ച മത്സരവിധിയിലും പോയിന്‍റ് നില ചോദിച്ചത് സംബന്ധിച്ചുമാണ് തർക്കമുണ്ടായത്. കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്സ് സ്കൂളിലെ പ്രോഗ്രാം കമ്മിറ്റി ഓഫീസിന് മുന്പിലായിരുന്നു പ്രതിഷേധം.
മത്സരത്തിൽ വീഴ്ച വരുത്തിയ ടീമിന് ഒന്നാം സ്ഥാനം നൽകിയെന്നാരോപിച്ചായിരുന്നു തർക്കം. വിധികർത്താക്കൾ പണം വാങ്ങിയാണ് മാർക്കിട്ടതെന്നും പ്രതിഷേധക്കാർ പറയുന്നു. ഇത് ചോദ്യ ചെയ്യാനെത്തിയ രക്ഷിതാക്കളെ അധ്യാപകർ എതിർക്കാൻ ശ്രമിച്ചതാണ് തർക്കത്തിൽ കലാശിച്ചത്. പോലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്.