വൈദ്യുതി മുടക്കത്തില്‍ പൊറുതിമുട്ടി നാട്ടുകാരും വ്യാപാരികളും
Tuesday, December 6, 2022 12:23 AM IST
കടുത്തുരുത്തി: വൈദ്യുതി മുടക്കത്തില്‍ പൊറുതിമുട്ടി നാട്ടുകാരും വ്യാപാരികളും. കടുത്തുരുത്തി എഇ ഓഫീസിന് പരിധിയില്‍ വരുന്ന പ്രദേശങ്ങളിലാണ് തുടര്‍ച്ചയായ വൈദ്യൂതി മുടക്കം മൂലം ആളുകള്‍ നട്ടംതിരിയുന്നത്. കാറ്റടിച്ചാലും മഴ പെയ്താലും വൈദ്യുതി പോകുന്നത് മനസിലാക്കാമെന്നും, എന്നാല്‍ അല്ലാത്ത അവസരങ്ങളില്‍ പോലും മണിക്കൂറില്‍ അഞ്ചും ആറും തവണ വൈദ്യുതി മുടങ്ങുന്നതെങ്ങനെയെന്ന് മനസിലാകുന്നില്ലെന്നുന്നാണ് വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആക്ഷേപം.
ടച്ച് വെട്ടിന്‍റെ പേരിലായിരുന്നു മഴക്കാലത്തിനു മുമ്പ് പല ദിവസങ്ങളിലും വൈദ്യുതി മുടങ്ങിയിരുന്നത്. ഈ കാലത്തിനിടെ വെട്ടിയ മരക്കമ്പുകളൊക്കെ എവിടെ നിന്നിരുന്നവയാണെന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ ചോദിക്കുന്നത്. ഇപ്പോള്‍ വൈദ്യുതിയില്ലെന്നറിയിച്ചു വിളിച്ചാല്‍ പുതിയ ലൈന്‍ വലിക്കുന്ന പണികള്‍ നടക്കുകയാണെന്നും വൈകുന്നേരത്തോടെ വൈദ്യുതിയാകുമെന്ന മറുപടിയാണ് ലഭിക്കുന്നതെന്നും ഉപഭോക്താക്കള്‍ പറയുന്നു. മഴക്കാലം ആരംഭിച്ചതു മുതല്‍ കെഎസ്ഇബി ജീവനക്കാരും നില്‍ക്കാതെ ഓടുകയാണെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, അമിതമായ വൈദ്യുതി ചാര്‍ജ് മൂലം പൊറുതി മുട്ടിയ ജനത്തിനു കൃത്യമായി വൈദ്യുതി നല്‍കാന്‍ ഡിപ്പാര്‍ട്ടുമെന്‍റിന് കഴിയാത്തത് ജനങ്ങളെ ചൊടിപ്പിക്കുകയാണ്.
ബില്ല് അടച്ചില്ലെങ്കില്‍ ഫ്യൂസ് ഉരാന്‍ കാണിക്കുന്ന തിടുക്കം വൈദ്യുതി മുടക്കം പരിഹരിക്കുന്നതിലും കാണിക്കണമെന്നാണ് ആളുകളുടെ ആവശ്യം. വൈദ്യുതിയെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളാണ് വൈദ്യുതി മുടക്കത്തില്‍ കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്.
പല കാരണങ്ങളാലുണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് പുറമെ കാറ്റിലും മഴയിലും മരങ്ങള്‍ വീണും വാഹനാപകടങ്ങളെത്തുടര്‍ന്നും വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകര്‍ന്ന് മണിക്കൂറുകള്‍ ഉണ്ടാകുന്ന വൈദ്യുതി തടസങ്ങളും സാധാരണമായിരിക്കുകയാണ്. വൈദ്യുതി വകുപ്പ് ജീവനക്കാരും വിശ്രമമില്ലാതെ പണിയെടുക്കുന്നുണ്ടെങ്കിലും സമയബന്ധിതമായി പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടത്ര ആള്‍ബലവും സൗകര്യങ്ങളും ഡിപ്പാര്‍ട്ടുമെന്‍റിന് ഇപ്പോഴില്ലെന്ന ആക്ഷേപവുമുണ്ട്. വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ തുടര്‍ച്ചയായ വൈദ്യുതി മുടക്കത്തിനെതിരേ പലതവണ പ്രതിഷേധിച്ചിട്ടുണ്ടെങ്കിലും പ്രശ്‌നപരിഹാരം മാത്രം വൈദ്യുതി ബില്ലിലെ അക്കങ്ങളെ പോലെ നീണ്ടുപോവുകയാണ്.