പാലാ: രാഷ്ട്രപിതാവിനു പാലാ നല്കിയ മഹത്തരമായ ആദരവാണ് അദ്ദേഹത്തിന്റെ പ്രതിമയും ഗാന്ധിസ്ക്വയറുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പാലാ മൂന്നാനിയില്‍ ലോയേഴ്സ് ചേംബര്‍ റൂട്ടില്‍ പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് നിര്‍മിച്ച മഹാത്മാഗാന്ധി പ്രതിമ അനാവരണം ചെയ്ത ശേഷം പ്രസംഗിക്കുകയായിരുന്നു ഗവർണർ.
അനാവരണ ചടങ്ങിന് ഗാന്ധിസ്ക്വയറില്‍ എത്തിയ ആരിഫ് മുഹമ്മദ് ഖാനെ മാണി സി. കാപ്പന് എംഎല്‍എ, പാലാ മുനിസിപ്പല്‍ ചെയര്മാന് ആന്റോ ജോസ് പടിഞ്ഞാറെക്കര, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ്, മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ ലിജി ബിജു എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
മഹാത്മാഗാന്ധി പ്രതിമയുടെ ശില്പി ചേരാസ് രവിദാസിന് ഗവര്‍ണര്‍ ഉപഹാരം സമ്മാനിച്ചു. മാവേലിക്കര സ്വദേശി ബിജു ജോസഫ് നിര്‍മിച്ച ഗാന്ധി ശില്പം ആരിഫ് മുഹമ്മദ് ഖാന് ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് സമ്മാനിച്ചു. ഇവാന എല്‍സ ജോസ് ഗാന്ധിജിയുടെ ആത്മകഥയായ "എന്റെ സത്യാന്വേഷണ പരീക്ഷകള്‍' എന്ന പുസ്തകം ഗവര്‍ണര്‍ക്ക് സമ്മാനിച്ചു.
വക്കച്ചന് മറ്റത്തില്‍, കുര്യാക്കോസ് പടവന്, ഫാ. ജോസ് പുലവേലില്‍, സജി മഞ്ഞക്കടമ്പില്‍, ചെറിയാന് സി. കാപ്പന്, ജോര്‍ജ് പുളിങ്കാട്, ടോണി തോട്ടം, ജോസ് പാറേക്കാട്ട്, ജോയി കളരിയ്ക്കല്‍, നിഷ സ്നേഹക്കൂട്, ബിനു പെരുമന, സന്തോഷ് കാവുകാട്ട്, അഡ്വ. ജോഷി തറപ്പില്‍, അഡ്വ. ബേബി സൈമണ്‍, അഡ്വ. ആഷ്മി ജോസ്, രവി പാലാ, ജോസഫ് കുര്യന്, സാംജി പഴേപറമ്പില്‍, സാബു ഏബ്രാഹം, ഷോജി ഗോപി, കാതറീന് റെബേക്ക, ലിയ മരിയ, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പൊതുജന സഹകരണത്തോടെ 12 ലക്ഷം രൂപ ചെലവിലാണ് പ്രതിമയും ഗാന്ധിസ്ക്വയറും സ്ഥാപിച്ചത്.