ബിഷപ്പുമാരെ സന്ദർശിച്ച് ശശി തരൂർ എംപി
Saturday, December 3, 2022 11:38 PM IST
കാഞ്ഞിരപ്പള്ളി: ശശി തരൂർ എംപി കാഞ്ഞിരപ്പള്ളി ബിഷപ് ഹൗസിലെത്ത് രുപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എന്നിവരെ സന്ദര്‍ശിച്ചു.

തന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവാദങ്ങള്‍ എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. താനൊരു കോണ്‍ഗ്രസ് എംപിയാണ്. ഇതിന് മുന്പ് പല സ്ഥലങ്ങളില്‍ പോയിരുന്നതില്‍ വിവാദമുണ്ടായിട്ടില്ല. ഇത്തവണ എന്തുകൊണ്ടാണ് വിവാദം ഉണ്ടാക്കുന്നതെന്ന് അവരോടാണ് ചോദിക്കേണ്ടത്.

യൂത്ത് കോണ്‍ഗ്രസ് ക്ഷണിച്ചിട്ടാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. താത്പര്യമുള്ളവര്‍ വന്ന് കേള്‍ക്കട്ടെ, ഇഷ്ടക്കേട് ഉള്ളവര്‍ മാറി നില്‍ക്കട്ടെ. പാര്‍ട്ടിക്ക് എതിരായിട്ടോ കോണ്‍ഗ്രസിന്‍റെ ലൈനിനെ വിട്ടിട്ടോ വിശ്വസങ്ങളെ ചതിച്ചിട്ടോ ഒന്നും പറഞ്ഞിട്ടില്ല. തന്‍റെ മനസ് തുറന്ന പുസ്തകമാണ്. ബിഷപ് ഹൗസുകളില്‍ സന്ദര്‍ശനം നടത്തുന്നതില്‍ രാഷ്ട്രീയമില്ല.

എല്ലാവരുമായി ബന്ധം സ്ഥാപിക്കാനും അത് നിലനിര്‍ത്താനും താത്പര്യമുള്ളയാളാണ് താനെന്നും ശശി തരൂര്‍ പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ 3.45 ഓടെയാണ് ശശി തരൂര്‍ കാഞ്ഞിരപ്പള്ളി ബിഷപ്പ് ഹൗസിലെത്തിയത്. വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, പ്രൊക്കുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, പ്രഫഷണല്‍ കോണ്‍ഗ്രസ് ജില്ലാ ചാപ്റ്റര്‍ പ്രസിഡന്‍റ് ഡോ. വിനു ജെ. ജോര്‍ജ് എന്നിവർ ഒപ്പമുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ചിന്‍റു കുര്യന്‍ ജോയി, പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്‍റ് പി. മോഹന്‍രാജ് തുടങ്ങിയവര്‍ ശശി തരൂരിനെ സന്ദര്‍ശിച്ചു.