എരുമേലിയിൽ രണ്ട് ഹോട്ടലുകൾക്ക് പതിനായിരം രൂപ പിഴ ചുമത്തി പഞ്ചായത്ത്‌
Saturday, December 3, 2022 11:38 PM IST
എരുമേലി : പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിനും, ഒറ്റ തവണ ഉപയോഗിക്കുന്ന മാലിന്യം റോഡിൽ വലിച്ചെറിഞ്ഞതിനും രണ്ട് ഹോട്ടലുകൾക്ക് പതിനായിരം രൂപ വീതം പിഴ ചുമത്തി നോട്ടീസ് നൽകി പഞ്ചായത്ത്‌ സെക്രട്ടറി. എരുമേലിയിൽ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടികൾ ശക്തമാക്കാനൊരുങ്ങുകയാണ് പഞ്ചായത്ത്‌ ഭരണസമിതി. വലിയമ്പലത്തിന് സമീപമുള്ള സ്വകാര്യ പാർക്കിംഗ് മൈതാനങ്ങളിലെ രണ്ട് കടകൾക്കാണ് പിഴ അടയ്ക്കാൻ നോട്ടീസ് നൽകിയത്.

പേപ്പർ ഗ്ലാസ് അടക്കം ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പർ, പ്ലാസ്റ്റിക് പാത്രങ്ങൾക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും പരിശോധന തുടരുമെന്നും സെക്രട്ടറി ടി. ബെന്നി അറിയിച്ചു. ദേവസം ബോർഡ് ലേലം ചെയ്തു കൊടുത്ത കടകളിൽ പേപ്പർ ക്ലാസുകൾ ഉപയോഗിക്കുന്നതിരെ ദേവസ്വം ബോർഡിന് കഴിഞ്ഞ ദിവസം പഞ്ചായത്ത്‌ അധികൃതർ നോട്ടീസ് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പാർക്കിംഗ് മൈതാനവും കടകളും ലേലത്തിലെടുത്തവർക്ക് ദേവസ്വം ബോർഡും ഇക്കാര്യം അറിയിച്ച് നോട്ടിസ് നൽകിയിരുന്നു. എന്നിട്ടും നിർദേശങ്ങൾ ലംഘിക്കുന്നത് കണ്ടതോടെയാണ് പിഴ ചുമത്താൻ തീരുമാനിച്ചതെന്ന് സെക്രട്ടറി പറയുന്നു.