അജപാലകരുടെ ഹൃദയം കുടുംബങ്ങളിൽ ആയിരിക്കണം: മാർ കല്ലറങ്ങാട്ട്
Tuesday, November 29, 2022 10:43 PM IST
പാലാ: അജപാലകരുടെ ഹൃദയം കുടുംബങ്ങളിലായിരിക്കണമെന്നും ഇടവകയുടെ ഹൃദയം കുടുംബമാണെന്നും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
അന്ധവിശ്വാസം, പ്രായമായവരോടുള്ള അവഗണന, കുട്ടികളുമായി ബന്ധപ്പെട്ട പോക്‌സോ കേസുകൾ എന്നിവ കൂടിവരുന്നതിൽ ബിഷപ് ആശങ്ക പങ്കുവച്ചു. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കെതിരെയും മതപരവും വിശ്വാസപരവുമായ അവകാശത്തിനെതിരെയും ഭ്രൂണഹത്യ പോലുള്ള ജീവനെതിരെയുള്ള സംസ്‌കാരത്തെ പിന്തുണച്ചുകൊണ്ടു നടത്തുന്ന നീക്കങ്ങൾക്കെതിരെയും നിതാന്ത ജാഗ്രത പാലിക്കണം. വിദ്യാഭ്യാസരംഗത്തും പാഠപുസ്തകങ്ങളിലും വന്നിട്ടുള്ള തെറ്റായതും വികലമായതുമായ ചരിത്രം തിരുത്തപ്പെടണമെന്നും മാർ കല്ലറങ്ങാട്ട് വ്യക്തമാക്കി. രൂപതയിൽ അടുത്തകാലത്ത് നടപ്പിലാക്കിയ വിവിധ തലത്തിലുള്ള അജപാലന സാമൂഹ്യ വിദ്യാഭ്യാസ മുന്നേറ്റങ്ങളെ ബിഷപ് വിലയിരുത്തി.
പാസ്റ്ററൽ കൗൺസിൽ ചെയർമാൻ ഡോ. കെ.കെ. ജോസ് കണിച്ചുകാട്ട് അധ്യക്ഷത വഹിച്ചു. വർധിച്ചുവരുന്ന മയക്കുമരുന്ന്-ലഹരി സംസ്‌കാരം, പ്രതിരോധവും ജാഗ്രതയും എന്ന വിഷയത്തെ ആസ്പദമാക്കി മോൺ. ജോസഫ് തടത്തിൽ ബോധവത്കരണ ക്ലാസ് നല്‍കി. തുടർന്നു നടന്ന ചർച്ചയിൽ രൂപത പാസ്റ്ററൽ കൗൺസിലിന്‍റെ വിവിധ സബ്കമ്മിറ്റികളുടെ ചെയർമാന്മാർ പ്രസംഗിച്ചു. ജനപ്രധിനിധികൾ, കൗൺസിൽ അംഗങ്ങൾ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.
മോൺ. ജോസഫ് മലേപറമ്പിൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. ജോസഫ് കണിയോടിക്കൽ, ചാൻസലർ റവ.ഡോ. ജോസ് കാക്കല്ലിൽ, ദീപിക മാനേജിംഗ് ഡയറക്‌ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ എന്നിവർ പൊതുവിഷയങ്ങളിൽ ചർച്ച നയിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സിജു സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.