കടമാന്‍ചിറ- കൊടിനാട്ടുംകുന്ന് റോഡിലെ യാത്ര അതികഠിനം
Saturday, November 26, 2022 12:23 AM IST
ചങ്ങനാശേരി: കടമാന്‍ചിറ- കൊടിനാട്ടുംകുന്ന് റോഡു തകര്‍ന്ന് വാഹനസഞ്ചാരവും കാല്‍നടപ്പും ദുരിതമായി. വാഴൂര്‍ റോഡില്‍ ചൂളപ്പടിയില്‍നിന്നും ആരംഭിച്ച് നഗരസഭാ പരിധിയിലൂടെ കടന്നാണ് കടമാന്‍ചിറവഴി ഈ റോഡ് തൃക്കൊടിത്താനം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലൂടെ കടന്ന് കൊടിനാട്ടുംകുന്ന് ജംഗ്ഷനിലെത്തുന്നത്. ഏറെപ്രധാനപ്പെട്ട ഈ റോഡ് തകര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷത്തിലേറെയായി.
പെരുന്തുരുത്തി-മണര്‍കാട് ബൈപാസ്, ചങ്ങനാശേരി-ചാഞ്ഞോടി, മടുക്കമൂട്-മുക്കാട്ടുപടി റോഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന ലിങ്ക് റോഡാണിത്. ആറുവര്‍ഷം മുമ്പ് സി.എഫ്. തോമസ് എംഎല്‍എയുടെ ഫണ്ട് വിനിയോഗിച്ചാണ് ഈ റോഡ് ടാര്‍ ചെയ്തത്. ഒരു കിലോമീറ്ററോളം റോഡാണ് തകര്‍ന്നത്. അടുത്തിടെ നിര്‍മിച്ച ഓടയും റോഡ് തകർച്ചയ്ക്ക് ആക്കംകൂട്ടിയെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
റോഡിന്‍റെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും അല്ലാത്തപക്ഷം ജനകീയസമരം നടത്തുമെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് മണ്ഡലം പ്രസിഡന്‍റ് മോട്ടി മുല്ലശേരി പറഞ്ഞു.